കൊച്ചിയിൽ മാധ്യമപ്രവർത്തകന് നേരെ വീണ്ടും പൊലീസ് മര്‍ദനം

കൊച്ചി: മാധ്യമപ്രവര്‍ത്തകന് വീണ്ടും പൊലീസ് മര്‍ദനം. സദാചാര പൊലീസിങ് ആരോപിച്ചാണ് നാരദ ന്യൂസ് പോര്‍ട്ടല്‍ റിപ്പോര്‍ട്ടറായ പ്രതീഷിനെ വീട്ടില്‍ നിന്ന് പിടിച്ചിറക്കിക്കൊണ്ടു പോയി മര്‍ദിച്ചത്. നേരത്തെ പ്രതീഷിനെയും സാമൂഹ്യപ്രവർത്തകയായ അമൃത ഉമേഷിനെയും പൊലീസുകാര്‍ സദാചാരപൊലീസിങ് ആരോപിച്ച് അറസ്റ്റ് ചെയ്യുകയും മര്‍ദിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞദിവസം അർധ രാത്രിയിലാണ് എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ പൊലീസുകാര്‍ വീട്ടില്‍ കയറി പ്രതീഷിനെ മര്‍ദിക്കുകയും പിടിച്ചിറക്കികൊണ്ട് പോവുകയു ചെയ്തത്. സദാചാരലംഘനം നടക്കുന്നതായി ആരോപിച്ച് നാട്ടുകാര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റെന്നാണ് പൊലീസ് വിശദീകരണം.

നേരത്തെ അന്യായമായി അറസ്റ്റ് ചെയ്യുകയും മര്‍ദിക്കുകയും ചെയ്ത പൊലീസുകാര്‍ക്കെതിരെ പ്രതീഷ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പൊലീസ് പ്രതികാരം തീര്‍ക്കുകയാണെന്ന് പ്രതീഷ് ആരോപിച്ചു. വിപിൻദാസ് എന്ന പോലീസ് ഉദ്യോഗസ്ഥനാണ് മര്‍ദിച്ചതെന്ന് പ്രതീഷ് പറഞ്ഞു. 

Tags:    
News Summary - Police Attack on Media Person in Kochi-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.