പിടിയിലായത്
കൊച്ചി: എറണാകുളം എസ്.ആർ.എം റോഡ് നിവാസികളുടെ സ്ഥിരം തലവേദനയായ മോഷ്ടാവ് മരിയാർപൂതത്തിെൻറ മകൻ നിഷാന്തിനെ (24) കൂട്ടം ചേർന്ന് കൊള്ള നടത്തിയ കേസിൽ തമിഴ്നാട് പൊലീസ് പിടികൂടി.
കന്യാകുമാരി എസ്.പിയുടെ സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് ഇയാളടക്കം അഞ്ചുപേരെ മോണ്ടായ്ക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പിടികൂടിയത്.
എറണാകുളം നോർത്ത് പൊലീസ് മരിയാർപൂതത്തെ പിടികൂടാൻ അന്വേഷണത്തിലാണ്. മകനെ പിടികൂടിയതോടെ തമിഴ്നാട് പൊലീസ് എറണാകുളത്ത് ബന്ധപ്പെട്ട് ഇയാൾ ഇവിടുത്തെ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചിരുന്നു.
മരിയാർപൂതത്തിനൊപ്പം ഭാര്യ പുനിതയും നോർത്ത് പൊലീസ് സ്റ്റേഷനിലെ കേസിൽ പിടികിട്ടാപ്പുള്ളിയാണ്.
ഡിസംബർ 24ന് കുളച്ചലിലെ വീട്ടിൽ മരിയാർപൂതം ഉണ്ടെന്നറിഞ്ഞ് പൊലീസ് അന്വേഷണം നടത്തിയിരുന്നു. പൊലീസ് എത്തുംമുമ്പ് ഇയാൾ കടന്നുകളഞ്ഞു. ഹൊസൂർ, കോയമ്പത്തൂർ, പെരുമ്പാവൂർ എന്നിവിടങ്ങളിലെല്ലാം ഇയാൾക്ക് ഭാര്യമാരുണ്ടെന്ന് പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.