കാസർകോട്: പെരിയ സ്വദേശിനിയായ ഗർഭിണിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുകയായിര ുന്ന വാഹനം പൊലീസ് തടഞ്ഞു. പയ്യന്നൂരിലെ ആശുപത്രിയിലേക്ക് പോകുകയായിരുന്ന വാഹനമാ ണ് ചെറുവത്തൂരിൽ പൊലീസ് തടഞ്ഞത്. ഇതോടെ, ഗർഭിണിക്കും കൂടെ ഉണ്ടായിരുന്നവർക്കും യാത ്ര തുടരാനാകാതെ തിരിച്ചുപോകേണ്ടി വന്നു. റെഡ് സോണുകളിൽ നിയന്ത്രണം കർശനമാക്കിയതിന ാൽ മെഡിക്കൽ കോളജിലേക്കല്ലാതെ മറ്റൊരിടത്തേക്കും കടത്തിവിടില്ല എന്നാണ് പൊലീസ് പറയുന്നത്.
മെഡിക്കൽ ആവശ്യങ്ങൾക്ക് ഉൾപ്പെടെ ജില്ല കടന്നുള്ള അത്യാവശ്യയാത്രക്ക് പൊലീസ് ആസ്ഥാനത്തുനിന്ന് പാസ് വാങ്ങണം എന്ന് നിബന്ധനയുമുണ്ട്. എന്നാൽ, അടിയന്തര ചികിത്സ ആവശ്യമുള്ളവർക്ക് ജില്ല കടക്കാൻ പാസ് വേഗത്തിൽ നേടിയെടുക്കുക എന്നത് പ്രയാസകരമാണ്. പെരിയ സ്വദേശിനി പയ്യന്നൂർ ആശുപത്രിയിലെ സ്ത്രീരോഗ വിദഗ്ധയുടെ ചികിത്സയിലാണ് കഴിയുന്നത്.
ധനകാര്യ സ്ഥാപനങ്ങളിലേക്ക് പുറപ്പെട്ട ജീവനക്കാർ സഞ്ചരിച്ച വാഹനവും ജില്ല അതിർത്തിയായ കാലിക്കടവിൽ പൊലീസ് തടഞ്ഞു.
കാസർകോട്: വേദനമൂലം പിതാവിനൊപ്പം ആശുപത്രിയിലേക്ക് പുറപ്പെട്ട പൂർണ ഗർഭിണിയായ യുവതിയെ ആശുപത്രിയുടെ തൊട്ടടുത്തുവെച്ച് പൊലീസ് തടഞ്ഞ് തിരിച്ചയച്ചു. തുടർന്ന് ഊടുവഴിയിലൂടെ ആശുപത്രിയിലെത്തിച്ച് ഗർഭിണിയെ ചികിത്സക്ക് വിധേയയാക്കി. ശനിയാഴ്ച ഉച്ചയോടെ നഗരത്തിനു സമീപം കറന്തക്കാട്ടാണ് സംഭവം.
ചൂരി ബട്ടംപാറയിലെ അഷറഫിെൻറ ഭാര്യ മുബഷിറക്കാണ് ദുരനുഭവം. കേളുഗുഡെയിലെ സ്വന്തം വീട്ടിൽനിന്ന്, പിതാവും കാസർകോട് റെയിൽവേ സ്റ്റേഷൻ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറുമായ പി.എ. സമദിെൻറ കൂടെ ഓട്ടോയിൽ കാസർകോട് കിംസ് ആശുപത്രിയിലേക്ക് വരുമ്പോഴാണ് കറന്തക്കാടുവെച്ച് പൊലീസ് തടഞ്ഞത്. പൂർണ ഗർഭിണിയാണെന്നും വേദന അനുഭവപ്പെട്ടതിനാൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയാണെന്നും പറഞ്ഞുവെങ്കിലും പൊലീസ് തിരിച്ചയക്കുകയായിരുന്നു. തുടർന്ന് ബീരന്ത് ബയൽ വഴി ഊടുവഴിയിലൂടെ ആശുപത്രിയിലെത്തിച്ചു. യുവതിക്ക് വേദന അനുഭവപ്പെട്ടിരുന്നുവെന്നും ഗ്ലൂക്കോസ് നൽകിയെന്നും ആശുപത്രി അധികൃതർ പറഞ്ഞു. നടപടി വിവാദമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.