പൊലീസ് നിയമഭേദഗതി പിൻവലിക്കുമെന്ന് മുഖ്യമന്ത്രി; നിയമസഭയിൽ ചർച്ച ചെയ്യും

തിരുവനന്തപുരം: പൊതുസമൂഹത്തിെൻറ കടുത്ത പ്രതിഷേധെത്ത തുടർന്ന് കരിനിയമമായ പൊലീസ് ഭേദഗതി ഒാർഡിനൻസ് നടപ്പാക്കുന്നതിൽനിന്ന് സർക്കാർ പിന്മാറി. പ്രതിപക്ഷസമരങ്ങളും സി.പി.എം കേന്ദ്ര നേതൃത്വത്തിെൻറയും ഇടത് ബുദ്ധിജീവികളുടെയും പരസ്യ എതിർപ്പും കൂടിയായതോടെ ഞായറാഴ്ചയും നിയമത്തെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ നടപ്പാക്കില്ലെന്ന് അറിയിക്കുകയായിരുന്നു. നിയമഭേദഗതി ഇല്ലാതാകാൻ ഒാർഡിനൻസ് തന്നെ പിൻവലിക്കുകയോ ഭേദഗതി വരുത്തി മറ്റൊരു ഒാർഡിനൻസ് കൊണ്ടുവരുകയോ വേണം. അസാധുവാകും വരെ ഒാർഡിനൻസ് നിലനിൽക്കും. നിയമഭേദഗതി നടപ്പാക്കിെല്ലന്നല്ലാതെ പിൻവലിക്കുമെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയിലില്ല. തുടർനടപടി വേണ്ടെന്ന് മുഖ്യമന്ത്രി ആഭ്യന്തരവകുപ്പിന് നിർദേശം നൽകി. നിയമം നിലനിൽക്കുെന്നങ്കിൽ ഇത് പ്രകാരം പരാതി വന്നാൽ പൊലീസിന് നടപടി എടുേക്കണ്ടി വരും.

മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടുന്ന നിയമഭേദഗതി ദേശീയതലത്തിൽ സി.പി.എമ്മിന് കടുത്ത ക്ഷീണമുണ്ടാക്കിയിരുന്നു. ഇടതുപാർട്ടികളുടെ പ്രഖ്യാപിത നയ നിലപാടുകളിൽ നിന്ന് വ്യതിചലിക്കുന്ന കിരാതനിയമം പാർട്ടി ഭരിക്കുന്ന സംസ്ഥാനത്ത് നടപ്പാക്കുന്നത് വിശദീകരിക്കാൻ പ്രയാസപ്പെട്ട ദേശീയ നേതൃത്വം തിരുത്തലിന് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. പിന്നാലെ മുഖ്യമന്ത്രി അടക്കം പെങ്കടുത്ത അവൈലബിൾ സെക്രേട്ടറിയറ്റ് യോഗം നടപ്പാക്കേണ്ടതിെല്ലന്ന് തീരുമാനിച്ചു. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പുനഃപരിേശാധിക്കുമെന്ന് പരസ്യമായി പ്രതികരിച്ചു.

ഇടതുപക്ഷത്തെ അനുകൂലിക്കുന്നവരും ജനാധിപത്യസംരക്ഷണത്തിനായി നിലകൊള്ളുന്നവരും ആശങ്ക പ്രകടപ്പിച്ച സാഹചര്യത്തിൽ നിയമം നടപ്പാക്കാൻ ഉദ്ദേശിക്കുന്നിെല്ലന്ന് മുഖ്യമന്ത്രി വാർത്തക്കുറിപ്പിൽ വിശദീകരിച്ചു. വിശദ ചർച്ച നിയമസഭയിൽ നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് തുടർനടപടി സ്വീകരിക്കും. വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തസ്സും ചോദ്യം ചെയ്യുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി നടക്കുന്ന ദുഷ്പ്രചാരണങ്ങൾ തടയാനുള്ള ശ്രമം എന്ന നിലയിലാണ് നിയമഭേദഗതി കൊണ്ടുവരാൻ തീരുമാനിച്ചെതന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒാർഡിനൻസിനെതിരെ പ്രതിപക്ഷനേതാക്കൾ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ രക്തസാക്ഷിമണ്ഡപത്തിൽനിന്ന് സെക്രേട്ടറിയറ്റിന് മുന്നിലേക്ക് മാർച്ച് നടത്തി. ആർ.എസ്.പി അടക്കം പാർട്ടികളും സംഘടനകളും പ്രതിഷേധവുമായി സെക്രേട്ടറിയറ്റിന് മുന്നിലെത്തി. ബി.ജെ.പിയും ആർ.എസ്.പിയും ഒാർഡിനൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയുടെ പൂർണ രൂപം

പൗരന്‍റെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തഃസ്സും ചോദ്യം ചെയ്യുന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി നടക്കുന്ന ദുഷ്പ്രചാരണങ്ങള്‍ തടയാനുള്ള ശ്രമം എന്ന നിലയിലാണ് കേരള പോലീസ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

അപകീര്‍ത്തികരവും അസത്യജഡിലവും അശ്ലീലം കലര്‍ന്നതുമായ പ്രചാരണങ്ങള്‍ക്കെതിരെ സമൂഹത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനവും പരാതിയും നിലനില്‍ക്കുന്നുണ്ട്. സ്ത്രീകളും ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങളും ഉള്‍പ്പെടെ നിര്‍ദാക്ഷ്യണ്യം ആക്രമിക്കപ്പെടുന്നത് വലിയപ്രതിഷേധമാണ് സമൂഹത്തില്‍ ഉളവാക്കുന്നത്. കുടുംബങ്ങളുടെ കെട്ടുറപ്പിനെ പോലും ബാധിക്കുന്നതും ഇരകളെ ആത്മഹത്യയിലേക്ക് നയിക്കുന്നതുമായ അനുഭവങ്ങളാണ് ഉണ്ടായത്. ഇതിനെതിരെ നിയമത്തിന്‍റെ വഴി സ്വീകരിക്കണമെന്ന് മാധ്യമ മേധാവികള്‍ ഉള്‍പ്പെടെ ആവശ്യം ഉന്നയിച്ചു. ഈ സാഹചര്യത്തിലാണ് പോലീസ് ആക്ട് ഭേദഗതി വരുത്തണമെന്ന് ആലോചിച്ചത്.

ഭേദഗതി പഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും അടക്കം ആശങ്ക പ്രകടിപ്പിച്ചു. ഈ സാഹചര്യത്തില്‍ നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നിയമസഭയില്‍ നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും.

സാമൂഹ്യമാധ്യങ്ങളിലൂടെയും അല്ലാതെയും വ്യക്തിസ്വാതന്ത്ര്യത്തിന്‍റെയും മാനവികസതയുടെയും അന്തസഃത്തയ്ക്ക് യോജിക്കാത്ത പ്രചാരണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ അതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും സമൂഹമാകെ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.