ബേപ്പൂർ: കേരളത്തിലേക്ക് ചീഞ്ഞതും രാസപദാർഥങ്ങൾ ചേർത്തതുമായ മത്സ്യങ്ങൾ എത്തുന്ന തിൽ ഉദ്യോഗസ്ഥർക്ക് പങ്കുള്ളതായി ആക്ഷേപം. ലോക്ഡൗൺ കാരണം മീൻപിടിത്ത ബോട്ടുകൾ നിശ്ച ലമായപ്പോൾ കേരളത്തിലെ മത്സ്യക്ഷാമം മുതലെടുത്ത് അന്തർസംസ്ഥാന ലോബികൾ മാസങ്ങളായ ി സൂക്ഷിച്ചുവെച്ച പഴകിയ മീനുകൾ വൻതോതിൽ വിപണിയിലേക്ക് എത്തിക്കുകയാണ്. കേരള അതിർ ത്തി കടന്ന് ഗുണനിലവാരമില്ലാത്ത മത്സ്യങ്ങൾ വിൽപനക്കെത്തുന്നതിെൻറ പ്രധാന കാരണം ഉദ്യോഗസ്ഥരും അന്തർസംസ്ഥാന മത്സ്യ മൊത്തക്കച്ചവടക്കാരും തമ്മിലുള്ള ഒത്തുകളിയാണെന്നാണ് ആക്ഷേപം.
മത്സ്യം കൊണ്ടുവരുന്ന വാഹനങ്ങളെ ചെക്ക്പോസ്റ്റുകളിൽ തന്നെ കർശനമായി പരിശോധിക്കുകയാണ് വേണ്ടത്. എന്നാൽ, ഫോർമാലിൻ ചേർത്ത വിഷമത്സ്യം കേരളത്തിനകത്തേക്ക് നിർബാധം പ്രവേശിക്കുകയാണ്. അഴുകിയതും രാസപദാർഥങ്ങൾ ചേർത്തതുമായ മത്സ്യം ടൺകണക്കിന് പിടിച്ച് നശിപ്പിക്കുന്ന വാർത്തകളാണ് ദിനേന വന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് ലോക്ഡൗണിനുശേഷം എത്തിയ 65,000 കിലോയോളം ചീഞ്ഞളിഞ്ഞ മത്സ്യമാണ് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരും ഫിഷറീസ് വകുപ്പും പൊലീസും ചേർന്ന് പിടികൂടി നശിപ്പിച്ചത്. ഇതിെൻറ എത്രയോ മടങ്ങ് ഫോർമാലിൻ മത്സ്യങ്ങൾ ഇതിനകം വിൽക്കുകയും ജനങ്ങൾ ഭക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
തമിഴ്നാട്ടിലെ തൂത്തുക്കുടി, രാമേശ്വരം, നാഗപട്ടണം, ആന്ധ്രയിലെ വിശാഖപട്ടണം, കർണാടകയിലെ മംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് ചീഞ്ഞതും രാസവസ്തുക്കൾ ചേർത്തതുമായ മീൻ വരുന്നത്. ഫോർമാലിനും അമോണിയയും മത്സ്യത്തൊഴിലാളികളോ വിപണനക്കാരോ ചേർക്കാറില്ല. ഇവിടെ പിടിക്കുന്ന മത്സ്യം നേരിട്ടാണ് ചന്തകളിലും വഴിയോരങ്ങളിലും വിൽപനക്കായി എത്തുന്നത്.
അതിർത്തികളിൽ തന്നെ ലോറികൾ തടയുകയും മീൻ ഗുണനിലവാരം ഉറപ്പുവരുത്തുകയും ചെയ്താൽ മാത്രമേ കേരളത്തിലേക്കുള്ള വിഷമത്സ്യത്തിെൻറ വരവിന് അറുതിയാവുകയുള്ളൂ.
ചെക്ക്പോസ്റ്റിൽ അലംഭാവം കാട്ടുന്ന ഉദ്യോഗസ്ഥരുടെമേൽ കർശന നടപടി കൈക്കൊള്ളണമെന്നും വിഷമത്സ്യം കൊണ്ടുവരുന്നവർക്ക് വൻ പിഴ ചുമത്തണമെന്നും നാഷനൽ ഫിഷ് വർക്കേഴ്സ് ഫോറവും കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷനും ഇതിനകം സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.