തൃശൂർ: പോക്സോ കേസിൽ വിചാരണക്കുമുമ്പ് ഇടക്കാല ധനസഹായം നൽകാൻ തൃശൂർ പോക്സോ ക ോടതി ഉത്തരവ്. പീഡനത്തിനിരയായ പെൺകുട്ടിക്ക് ലക്ഷം രൂപ നൽകാൻ ലീഗൽ സർവിസസ് അതോറിറ്റിയോടാണ് പോക്സോ സ്പെഷൽ കോടതി ജഡ്ജി കെ.ആർ. മധുകുമാർ ഉത്തരവിട്ടത്.
അസം സ്വദേശിനിയായ 14കാരിയെ ചയേബ് അലി എന്നയാള്‍ പുതുക്കാട് കല്ലൂരില്‍ കൊണ്ടുവന്ന് ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ഉത്തരവ്. പെണ്‍കുട്ടിയുടെ കുടുംബം അസമിലെ കൂലിപ്പണിക്കാരാണ്. പെണ്‍കുട്ടിക്കും കുടുംബത്തിനും കേസ് വിസ്താരത്തിന് കേരളത്തിലേക്ക് വരാൻ സാമ്പത്തിക ശേഷിയില്ല. അഭ്യുദയകാംക്ഷികളും സാമൂഹികപ്രവര്‍ത്തകരും പണം പിരിച്ചെടുത്താണ് ഇവർക്ക് യാത്രക്കൂലി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.