പീഡന പരാതി: റോയ് വയലാട്ട് അടക്കമുള്ളവർ മുൻകൂർ ജാമ്യം തേടി ഹൈകോടതിയിൽ

കൊച്ചി: പീഡന പരാതിയിൽ പോക്സോ കേസെടുത്തതിന് പിന്നാലെ ഫോർട്ട്‌ കൊച്ചിയിലെ 'നമ്പർ 18' ഹോട്ടൽ ഉടമ റോയ് ജെ. വയലാട്ട് മുൻകൂർ ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചു. റോയിയെ കൂടാതെ സുഹൃത്ത് സൈജു തങ്കച്ചനും സൈജുവിന്‍റെ സുഹൃത്തും കോഴിക്കോട് സ്വദേശിയുമായ അഞ്ജലി എന്നിവരാണ് കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷ ഹൈകോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും.

കോഴിക്കോട് സ്വദേശിയായ അമ്മയും മകളും നൽകിയ പരാതിയിലാണ് ജെ. വയലാട്ടിനെതിരേ ഫോർട്ട്‌കൊച്ചി പൊലീസ് പോക്സോ ചുമത്തി കേസെടുത്തത്. സൈജു തങ്കച്ചൻ, അഞ്ജലി എന്നിവരും കേസിൽ പ്രതികളാണ്.

2021 ഒക്ടോബറിൽ ഹോട്ടലിൽവെച്ച് റോയി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. പീഡന ദൃശ്യങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തി. പൊലീസിൽ പരാതി നൽകിയാൽ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.

പരാതിക്കാരായ അമ്മയുടെയും മകളുടെയും മൊഴി രേഖപ്പെടുത്തും. മോഡലുകളുടെ അപകട മരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറിയിട്ടുണ്ട്. വാഹനാപകടത്തിൽ മോഡലുകൾ മരിച്ച കേസിലും റോയി വയലാട്ടിലും സൈജു തങ്കച്ചനും പ്രതികളാണ്.

നവംബർ ഒന്നിന് രാത്രിയാണ് നമ്പർ 18 ഹോട്ടലിലെ പാർട്ടിക്ക് ശേഷം മടങ്ങുകയായിരുന്ന മോഡലുകൾ സഞ്ചരിച്ച കാർ പാലാരിവട്ടം ബൈപ്പാസിൽ നിയന്ത്രണംവിട്ട് മീഡിയനിൽ ഇടിച്ചുകയറിയത്. സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ മോഡലുകളുടെ വാഹനത്തെ സൈജു പിന്തുടരുന്നതിനിടെയാണ് അപകടം നടന്നതെന്ന് പൊലീസ് കണ്ടെത്തി. 

Tags:    
News Summary - Pocso Case: Roy Vayalat and others seek anticipatory bail in high court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.