തൊടുപുഴ: തിങ്കളാഴ്ച തുടങ്ങിയ ഒാണപരീക്ഷയുടെ പ്ലസ് വൺ ഹിസ്റ്ററി ചോദ്യപേപ്പർ കെട്ട് പൊട്ടിച്ചപ്പോൾ കണ്ടത് ഇ ക്കണോമിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പർ. ഒടുവിൽ ഹിസ്റ്ററിയുടെ ചോദ്യപേപ്പർ സംഘടിപ്പിച്ച് പരീക്ഷ തുടങ്ങിയത് ഒരു മണിക്കൂറോളം വൈകി.
ഇടുക്കി ജില്ലയിലെ ഇരുപത്തഞ്ചോളം സ്‌കൂളുകളിലെത്തിച്ച ഹിസ്റ്ററി ചോദ്യക്കെട്ടില ാണ് ഇക്കണോമിക്‌സ് ചോദ്യപേപ്പർ മാറിവെച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതേമുക്കാലോടെ പരീക്ഷഹാളിൽ ചോദ്യക്കെട്ട് പ ൊട്ടിച്ചപ്പോഴാണ് ഹിസ്റ്ററി പരീക്ഷക്കായി ഇക്കണോമിക്‌സ് ചോദ്യപേപ്പറാണ് എത്തിയിരിക്കുന്നതെന്ന് അധ്യാപകർക്ക് മനസ്സിലായത്.
തുടർന്ന് സ്‌കൂൾ അധികൃതർ ഇക്കണോമിക്‌സ് പരീക്ഷക്കായി നൽകിയ ചോദ്യക്കെട്ട് പൊട്ടിച്ചുനോക്കി. അതിലും ഇക്കണോമിക്‌സ് ചോദ്യപേപ്പർ തന്നയാണ് ഉണ്ടായിരുന്നത്. ഇതോടെ വിദ്യാഭ്യാസ വകുപ്പ് അധികൃതർ പ്രഥമാധ്യാപകരുടെ വാട്‌സ്ആപ് ഗ്രൂപ് വഴി ഹിസ്റ്ററി ചോദ്യപേപ്പർ അയച്ചുകൊടുക്കുകയായിരുന്നു.
സ്‌കൂൾ അധികൃതർ ഈ ചോദ്യപേപ്പർ ഫോട്ടോസ്റ്റാറ്റെടുത്ത് ഒരു മണിക്കൂർ വൈകിയാണ് ഇടുക്കി ജില്ലയിൽ പ്ലസ് വൺ ഒന്നാംവർഷ ഹിസ്റ്ററി പരീക്ഷ നടത്തിയത്. ഗ്രാഫ് ഉൾെപ്പടെ എട്ട് പേജുകളുള്ള ചോദ്യപേപ്പർ ചുരുങ്ങിയ സമയംകൊണ്ട് ഫോട്ടോസ്റ്റാറ്റെടുത്താണ് പരീക്ഷ തുടങ്ങിയത്. കുട്ടികൾ കൂടുതലുള്ള സ്‌കൂളുകളിൽ ഇത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു.
ചോദ്യക്കെട്ട് മാറി പൊട്ടിച്ചതിനാൽ ഇക്കണോമിക്‌സ് പരീക്ഷയുടെ കാര്യത്തിലും സ്‌കൂൾ അധികൃതർക്ക് ആശങ്കയുണ്ട്. എന്നാൽ, ചോദ്യപേപ്പർ ചോർന്നെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ജോയൻറ് ഡയറക്ടർ ഓഫ് എക്‌സാമിനേഷൻ അറിയിച്ചു. എന്തെങ്കിലും രീതിയിൽ ചോദ്യപേപ്പർ മാറിയിട്ടുണ്ടെങ്കിൽ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.