തിരുവനന്തപുരം: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾക് ക് ജനുവരി 15 വരെ ഏർപ്പെടുത്തിയിരുന്ന പിഴയിളവിനുള്ള സമയപരിധ ി തീരുേമ്പാഴും ബദലുകളുടെ കാര്യത്തിൽ അവ്യക്തത ബാക്കി. ജനുവരി ഒന്ന് മുതലാണ് സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തിൽ വന്നതെങ്കിലും ആദ്യഘട്ടത്തിൽ പിഴയിൽ ഇളവ് നൽകുകയും ബോധവത്കരണത്തിന് ഉൗന്നൽ നൽകുകയും ചെയ്തിരുന്നു. ഇൗ സയപരിധിയാണ് ബുധനാഴ്ച അവസാനിക്കുന്നത്. 15ന് ശേഷമുള്ള നടപടികളുടെ കാര്യത്തിൽ സർക്കാറിൽനിന്ന് കലക്ടർമാർക്ക് നിർദേശമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ബദലുകളുടെ കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നതിനാൽ ഇളവ് നീട്ടുന്നതിലോ കർശനപരിശോധനയും നടപടിയും ആരംഭിക്കുന്നതിലോ അധികൃതരും കൃത്യമായ നിലപാട് വ്യക്തമാക്കുന്നില്ല. കലക്ടർമാർ, സബ് ഡിവിഷനൽ മജിസ്ട്രേറ്റുമാർ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നിയോഗിച്ച ഉദ്യോഗസ്ഥർ, തദ്ദേശസ്ഥാപന സെക്രട്ടറിമാർ, കേന്ദ്രസർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥർ എന്നിവർക്കാണ് പിഴ ഇൗടാക്കലടക്കം നടപടികളുടെ ചുമതല.
പ്ലാസ്റ്റിക് നിേരാധനം നല്ല കാര്യമാണെങ്കിലും കുറച്ചുകൂടി സാവകാശം അനുവദിക്കണമെന്നാണ് വ്യാപാരികൾ ആവശ്യെപ്പടുന്നത്. ബ്രാൻഡഡ് കമ്പനികളുടെ ഉൽപന്നങ്ങൾക്ക് അനുമതിയുണ്ടെങ്കിലും അതേ ഗുണനിലവാരത്തിലുള്ള പ്ലാസ്റ്റിക് സാധാരണ പലവ്യഞ്ജനക്കടയിൽ ഉപയോഗിച്ചാൽ കുറ്റകരമാകും. ഇത് വിവേചനമാണെന്നും അംഗീകരിക്കാനാകില്ലെന്നും വ്യാപാരികൾ പറയുന്നു. ഇതോടൊപ്പം പലതിനും മതിയായ ബദലുകൾ ലഭ്യമല്ലെന്നത് ഉപഭോക്താക്കളെപ്പോലെ വ്യാപാരികളെയും കുഴക്കുന്നു.
ബദലുകളുടെ കാര്യത്തിൽ കബളിപ്പിക്കലിന് സാധ്യതയുണ്ടെന്നതിനാൽ പരീക്ഷിച്ച് ബോധ്യം വന്നശേഷം മാത്രം ഇവ വിപണിയിലിറക്കിയാൽ മതിയെന്നാണ് സർക്കാർ തീരുമാനം. ഏതെങ്കിലും സംഘടനകളോ വ്യക്തികളോ ബദൽ കണ്ടുപിടിെച്ചന്ന് അവകാശവാദം ഉന്നയിച്ചാൽ വിദഗ്ധപരിശോധനക്കും പരീക്ഷണത്തിനും ശേഷമേ അതിെൻറ സാധുത അംഗീകരിക്കേണ്ടതുള്ളൂവെന്നാണ് പരിസ്ഥിതിവകുപ്പിെൻറ നിലപാട്. ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്കിനുള്ള ബദൽ വസ്തുവിെൻറ സാധുത പരിശോധിക്കാനായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജനുവരി ഒന്ന് മുതൽ പ്ലാസ്റ്റിക് നിരോധിക്കാൻ തീരുമാനിച്ചതോടെ ബദൽ കണ്ടുപിടിച്ചെന്ന അവകാശവാദവുമായി പലരും രംഗത്തെത്തിയ സാഹചര്യത്തിലാണ് സർക്കാർ തീരുമാനം. മറുഭാഗത്ത് ബദൽ ഉൽപന്നങ്ങൾക്ക് ആവശ്യക്കാർ ഏറിയിട്ടുണ്ട്. പ്ലാസ്റ്റിക് കവറുമായി പുറത്തിറങ്ങിയാൽ പിടിവീഴുമെന്ന ഭീതി പൊതുവിലുണ്ട്. തുണിസഞ്ചിയിലേക്കും കടലാസ് കൂടുകളിലേക്കും മാറിയവരുടെ എണ്ണവും നിരത്തുകളിൽ വർധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.