Posted On
date_range Updated On
date_range ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാടില്ല
നിരോധിച്ചവ
- അരലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികൾ. അരലിറ്ററിന് മുകളിലുള്ളത് വ്യാപാരികൾ തിരിച്ചെടുക്കണം
- എല്ലാത്തരം പ്ലാസ്റ്റിക് സഞ്ചികളും
- പ്ലാസ്റ്റിക് ആവരണമുള്ള പ്ലേറ്റുകൾ, കപ്പുകൾ, സ്പൂൺ, സ്േട്രാ
- പ്ലാസ്റ്റിക് അലങ്കാര സാധനങ്ങൾ
ഉപയോഗിക്കാവുന്നവ
- മുറിച്ച മീനും ഇറച്ചിയും സൂക്ഷിക്കാനുള്ള കവർ
- ഭക്ഷണവും മുറിച്ച പച്ചക്കറിയും പൊതിയാനുള്ള ക്ലിങ് ഫിലിം
- ആരോഗ്യരംഗത്തുള്ളവ
- കയറ്റുമതിക്കുള്ളത്
- ധാന്യങ്ങൾ, പഞ്ചസാര എന്നിവ സൂക്ഷിക്കാനുള്ളത്
- ബ്രാൻഡഡ് ഉൽപന്നങ്ങളുടെ കവർ തിരിച്ചെടുക്കണം
ആശയക്കുഴപ്പം
പ്ലാസ്റ്റിക്കിന് പകരം എന്ത് എന്നതിൽ വ്യാപാരികളിൽ കടുത്ത ആശയക്കുഴപ്പം. നൽകിയ കവറുകൾ, കുപ്പികൾ എന്നിവ എങ്ങനെ തിരിച്ചെടുക്കും എന്നതിലും ആശങ്ക. പകരം ഉപയോഗിക്കാവുന്ന തുണിസഞ്ചിയും മറ്റും എവിടെനിന്ന് ശേഖരിക്കും എന്നതിലും അവ്യക്തത.
മിൽമ
മിൽമ വഴി ദിവസേന ഉപഭോക്താക്കളിലെത്തുന്നത് 31 ലക്ഷം പാൽ കവറുകൾ. ഇതു തിരിച്ചെടുത്ത് ക്ലീൻ കേരള കമ്പനിയുമായി സഹകരിച്ച് സംസ്കരിക്കും. ബിവറേജസ് കോർപറേഷൻ മദ്യക്കുപ്പികളും തിരിച്ചെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.