കൊച്ചി: ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന സി.പി.എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തന് അനധികൃത പരോൾ അനുവദിക്കുന്നുവെന്നാരോപിച്ച് കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരെൻറ ഭാര്യ കെ.കെ. രമ നൽകിയ ഹരജി ഹൈകോടതി ഡിവിഷൻ ബെഞ്ചിെൻറ പരിഗണനക്ക് വിട്ടു.
കുഞ്ഞനന്തെൻറ അപ്പീൽ ഹരജിയും ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന ഹരജിയും ഡിവിഷൻ ബെഞ്ചിെൻറ പരിഗണനയിലുണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ബി. സുധീന്ദ്രകുമാറിെൻറ നടപടി. കുഞ്ഞനന്തന് എല്ലാ ചട്ടവും നിയമങ്ങളും ലംഘിച്ച് അത്യാവശ്യ പരോൾ എന്ന പേരിൽ നിരന്തരം പരോൾ അനുവദിക്കുന്നതായാണ് രമയുടെ ആരോപണം.
പരോളിലിറങ്ങി രാഷ്ട്രീയപാർട്ടിയുടെ യോഗങ്ങളിൽ കുഞ്ഞനന്തൻ പെങ്കടുക്കുന്നതായും ആരോപിച്ചിട്ടുണ്ട്. എന്നാൽ, ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും മതിയായ ചികിത്സ ലഭ്യമാക്കണമെന്നും കാണിച്ചാണ് അപ്പീലിന് പുറമെ കുഞ്ഞനന്തൻ മറ്റൊരു ഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.