പുറത്ത് നിന്ന് അധിക തുകക്ക് വൈദ്യുതി: പൊതുജനങ്ങൾക്ക് ബാധ്യതയുണ്ടാവില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനായി മുമ്പ് ഉണ്ടായിരുന്ന കരാർ റദ്ദാക്കിയതിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. മുമ്പുണ്ടായിരുന്ന കരാർ റദ്ദാക്കിയതിലൂടെ പൊതുജനങ്ങൾക്ക് അധികബാധ്യതയുണ്ടാവില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. കരാർ റദ്ദാക്കിയതിൽ സർക്കാറിന് പങ്കില്ലെന്നും, സർക്കാറിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായാണ് റെഗുലേറ്ററി കമീഷൻ നടപടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പുതിയ കരാറിന്റെ ഭാഗമായി വൈദ്യുതി നിരക്ക് കൂട്ടില്ലെന്ന് മന്ത്രി കൃഷ്ണൻ കുട്ടിയും നിയമസഭയെ അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് വിഷയം നിയമസഭയിൽ ഉന്നയിച്ചത്. ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിൽ സർക്കാറിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായതായി അദ്ദേഹം ആരോപിച്ചു.

4.29 രൂപക്ക് വാങ്ങിയിരുന്ന വൈദ്യുതി 5.12 രൂപ മുതൽ 6.14 രൂപ വരെ ഉയർന്ന നിരക്കിൽ വാങ്ങുന്നതിലൂടെ ഏഴ് കോടിയുടെ നഷ്ടമുണ്ടാകുന്നു. ദീർഘകാല കരാർ റദ്ദാക്കിയത് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ നേതാവ് ഉൾപ്പെടുന്ന റെഗുലേറ്ററി കമീഷനാണെന്നും പ്രതിപക്ഷം ആരോപിച്ചു.

Tags:    
News Summary - Pinrayi vijayan on eletricity hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.