കൊച്ചി: പിണവൂർകുടി ആദിവാസിക്കുടിയിൽനിന്ന് തകർന്ന റോഡിലൂടെ പാഞ്ഞു വരുന്നൊരു ഓട്ടോറിക്ഷ. ഡ്രൈവിങ് സീറ്റിൽനിന്ന് തല നീട്ടി രമ്യ ഭാസ്കരെൻറ 'ഹായ്' അഭിവാദ്യം. എവിടെക്കാണീ ഓട്ടോയിൽ ഓഫ്റോഡ് ൈഡ്രവിങ് എന്ന ചോദ്യത്തിന് പിൻസീറ്റിൽനിന്ന് നാലുപേരുടെ കോറസ് -'വോട്ടുചെയ്തുള്ള വരവാണ്'.
കൊച്ചി നഗരത്തിൽനിന്ന് 80 കിലോമീറ്റർ അകലെ കോതമംഗലം കുട്ടമ്പുഴയിലാണ് പിണവൂർകുടി ആദിവാസി കോളനി. റിസർവ് വനത്തിലെ മനോഹരമായ ഒരിടം. ഇവിടത്തെ ആദിവാസികളിൽ ഭൂരിപക്ഷമാണ് മലയരയർ വിഭാഗം. ഇവരിൽനിന്ന് എഴുപതിലേറെ പേർ ഇന്ന് സർക്കാർ ജീവനക്കാരായുണ്ട്.
കുട്ടമ്പുഴ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥി ബാബു പത്മനാഭെൻറ ഭാര്യ ഉഷ, സിജി സന്തോഷ്, ലീലാ ശശി, വൽസമ്മ ദളൻ എന്നിവരാണ് ഓട്ടോ യാത്രികർ. ഒരുകിലോമീറ്റർ അകലെ ക്ലാച്ചേരി അംഗൻവാടിയിലായിരുന്നു വോട്ട്.'തൊഴിലുറപ്പ് പദ്ധതിയും പനമ്പ് നെയ്ത്തുമാണ് ഉപജീവന മാർഗം. ആനന്ദകുടി, വെളിയത്തുപറമ്പ്, പിണവൂര്കുടിമുക്ക് എന്നീ ഊരുകള്‍ ചേര്‍ന്ന പിണവൂര്‍ കുടിയിലാണ് ഏറ്റവുമധികം പട്ടികവര്‍ഗ കുടുംബങ്ങള്‍ താമസിക്കുന്നത്.
'ഏഴുവർഷമായി പിണവൂർകുടിയിൽ ഓട്ടോയോടിക്കുന്നു. വലിയ പ്രാരാബ്ദം ഒന്നുമില്ലാതെ കഴിഞ്ഞുപോകുന്നു. ഞങ്ങളെല്ലാം ഹാപ്പിയാണ്' -നിറഞ്ഞ ചിരിയോടെ ഓട്ടോക്കാരി രമ്യയുടെ വാക്കുകൾ. 'എല്ലാം ഒ.കെ, ഈ വഴികൾ ഒന്ന് നന്നാക്കി കിട്ടിയാൽ മതി. പിണവൂർകുടിയിൽ നിന്ന് പന്ത്രപ്ര കോളനി വഴി കുട്ടമ്പുഴയിലേക്ക് പോകാൻ ഞങ്ങൾക്ക് ഈ ഓട്ടോയുടെ ഓഫ്ഡ്രൈവ് തന്നെ ശരണം' -ഓട്ടോയിലെ കൂട്ടം ഒന്നിച്ചുപറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.