സ്കോൾ കേരളയിലെ ബന്ധുനിയമനം: ഫയൽ മുഖ്യമന്ത്രി മടക്കി

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീമിന്‍റെ സഹോദരി ഷീജയടക്കം സ്കോൾ കേരളയിലെ സി.പി.എം അനുകൂലികളായ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ശിപാര്‍ശ ചെയ്തുള്ള ഫയല്‍ മുഖ്യമന്ത്രി പിണറായി വിജയൻ മടക്കി.

ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള മാനദണ്ഡങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ടതായും മീഡിയ വൺ ചാനൽ റിപ്പോർട്ട് ചെയ്തു. സീനിയോറിറ്റിയും മാനദണ്ഡങ്ങളും മറികടന്ന് താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ചാനലാണ് പുറത്തുകൊണ്ടു വന്നത്.

റഹീമിന്‍റെ സഹോദരിയടക്കം സി.പി.എമ്മുമായി അടുത്ത ബന്ധമുള്ളവർക്ക് മാത്രമാണ് നിയമനം നൽകിയത്. യു.ഡി.എഫിന്‍റെ കാലത്ത് നിയമിതരായ 28 പേർക്ക് സ്ഥിരം നിയമനം നൽകിയിരുന്നില്ല.

10 വർഷം തുടർച്ചയായി ജോലി ചെയ്തവരെയും മറ്റ് ജോലികൾക്ക് പോകാൻ സാധിക്കാത്തവരെയുമാണ് സ്ഥിരപ്പെടുത്തിയതെന്നായിരുന്നു ബന്ധുനിയമനം വിവാദമായ വേളയിൽ ഡി.വൈ.എഫ്.ഐ നൽകിയ വിശദീകരണം.

എന്നാൽ ഷീജ ഉൾെപടെയുള്ളവർക്ക് തുടർച്ചയായി 10 വർഷം സർവീസില്ല. നിയമിക്കപ്പെട്ട ആർക്കും 10 വർഷം തുടർച്ചയായി സർവീസില്ല. 2008ൽ ജോലിയിൽ പ്രവേശിച്ചവരെ 2013ൽ യു.ഡി.എഫ് സർക്കാർ പിരിച്ചുവിട്ടിരുന്നു. ഇവർ 2014ലാണ് വീണ്ടും ജോലിക്ക് കയറിയത്.

ഷീജയേക്കാൾ എട്ടുവർഷം സീനിയോറിറ്റിയുള്ളവർ പോലും നിയമനപ്പട്ടികയിൽ ഇടംനേടിയില്ല. സീനിയേറിറ്റിയുള്ളവരെ മറികടന്നാണ് പാർട്ടി ബന്ധമുള്ളവരെ നിയമിക്കുന്നത്. 2000, 2001 വർഷങ്ങളിൽ നിയമിതരായവരെ തഴഞ്ഞാണ് 2008ൽ ജോലിക്ക് കയറിയവരെ നിയമിക്കുന്നത്.

കൂട്ടസ്ഥിരപ്പെടുത്തലിനെയും ബന്ധുനിയമനങ്ങളെയും ന്യായീകരിച്ച് മന്ത്രി ഇ.പി ജയരാജനും രംഗത്തെത്തിയിരുന്നു. സ്ഥിരപ്പെടുത്തൽ നടപടി ജീവകാരുണ്യപ്രവർത്തനമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

Tags:    
News Summary - pinarayi vijayan returned file regarding controversial file of illegal appointment scole kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.