തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പത് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജ യൻ. എറണാകുളത്ത് മൂന്ന് പേർക്കും പത്തനംതിട്ട, പാലക്കാട് ജില്ലകളിൽ രണ്ട് പേർക്ക് വീതവും കോഴിക്കോട്, ഇടു ക്കി ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 112 ആയ തായി മുഖ്യമന്ത്രി പറഞ്ഞു. 122 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത്76542 പേരാണ് നിരീക്ഷണത്തിലുള്ളത്. ചികിൽസയിലുള്ള ആറ് പേരുടെ പരിശോധനഫലം നെഗറ്റീവാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ നാല് പേർ ദുബൈയിൽ നിന്നും എത്തിയവരാണ്. ഒരാൾ ഫ്രാൻസിൽ നിന്നും മറ്റൊരാൾ യു.കെയിൽ നിന്നും കേരളത്തിലെത്തിയതാണ്. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. പകർച്ചവ്യാധി തടയാനായി പുതിയ ഓർഡിനൻസ് കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുജനങ്ങളുടെയും സംഘടനകളുടേയും പരിപാടികൾ നിയന്ത്രിക്കാനായാണ് ഓർഡിനൻസ് കൊണ്ടുവരുന്നതെന്നും അദ്ദേം പറഞ്ഞു.
നിരീക്ഷണത്തിലുള്ളവർക്കും ഒറ്റക്ക് താമസിക്കുന്നവർക്ക് ഭക്ഷണമെത്തിക്കണം. ഇതിനായി പഞ്ചായത്തുകൾ തോറും കമ്യൂണിറ്റി അടുക്കളകൾ തയാറാക്കണം. വീടുകളിൽ ഭക്ഷണം എത്തിക്കേണ്ടവർക്ക് അത് എത്തിക്കണം. ഇതിനായി കൂടുതൽ സന്നദ്ധ പ്രവർത്തകരെ കണ്ടെത്തും. സംസ്ഥാനത്ത് ആർക്കും പട്ടിണി കിടക്കേണ്ട സാഹചര്യമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കുടുംബങ്ങൾക്കും പലവ്യഞ്ജന കിറ്റ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അത്യാവശ്യത്തിന് മാത്രമേ ജനങ്ങൾ പുറത്തിറങ്ങാവു. പുറത്തിറങ്ങുന്നവരുടെ കൈവശം പാസോ ഐ.ഡി കാർഡോ വേണം. ഇത് പൊലീസ് പരിശോധിക്കണം. രേഖകളില്ലാത്തവരോട് കാര്യം തിരക്കാൻ പൊലീസ് തയാറാകണം. ഇതിന് ജില്ലാ പൊലീസ് മേധാവികളെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.