തിരുവനന്തപുരം: ജലസംരക്ഷണം സാധ്യമായാൽ കൃഷിയിൽ അത്ഭുതകരമായ മാറ്റമുണ്ടാക്കാനാ കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹരിതകേരളം മിഷെൻറ നേതൃത്വത്തിൽ ടാഗോർ തീയറ ്ററിൽ സംഘടിപ്പിക്കുന്ന ‘ജലസംഗമ’ത്തിെൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേ ഹം.
തദ്ദേശസ്ഥാപനങ്ങളുടെ കൂടി സഹകരണത്തോടെ കൃഷിയിൽ കുതിച്ചുചാട്ടമുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പ്രളയം അൽപം ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും കൃഷി തിരിച്ചുപിടിച്ച് കാർഷികമേഖലയിൽ സ്വയംപര്യാപ്തതയാണ് ലക്ഷ്യം. ജലം ശുദ്ധമാകുന്നതിന് മാലിന്യസംസ്കരണം അവിഭാജ്യഘടകമാണ്.
ഉറവിടമാലിന്യസംസ്കരണത്തിനൊപ്പം ആവശ്യമായ സ്ഥലങ്ങളിൽ കേന്ദ്രീകൃത മാലിന്യ സംസ്കരണ പ്ലാൻറുകളും ആവശ്യമാണ്. യാതൊരു ബുദ്ധിമുട്ടോ പരിസരമലിനീകരണമോ ഇല്ലാത്ത ആധുനികതരം മാലിന്യസംസ്കരണ പ്ലാൻറുകൾ സാധ്യമാണെന്ന് വിദേശസന്ദർശനവേളയിലെ സ്വന്തം അനുഭവങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷതവഹിച്ചു. ജനകീയ ജലസംരക്ഷണ അനുഭവങ്ങൾ ചേർത്തൊരുക്കിയ പുസ്തകം ‘തെളിനീരിെൻറ വിജയഗാഥ’യുടെ പ്രകാശനം മന്ത്രി എ.സി. മൊയ്തീൻ ജെയിംസ് മാത്യു എം.എൽ.എക്ക് നൽകി നിർവഹിച്ചു. ഹരിതകേരളം മിഷൻ പുറത്തിറക്കിയ ‘ഹരിതദൃഷ്ടി’ മൊബൈൽ ആപ് മന്ത്രി വി.എസ്. സുനിൽകുമാർ പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.