കണ്ണൂർ: ശബരിമലയെ കളങ്കപ്പെടുത്താൻ ഇറങ്ങിപ്പുറപ്പെട്ടവേരാടൊപ്പം ഗൂഢാലോചന യിൽ പങ്കാളിയായോ എന്ന് ശബരിമല തന്ത്രി വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ശബരിമല തന്ത്രിയുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് നടത്തിയ വെളിപ്പെടുത്തൽ ഗുരുതരമായ പ്രശ്നമാണെന്നും ഇടതുമുന്നണി ജില്ല റാലി കലക്ടറേറ്റ് മൈതാനിയിൽ ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയെന്നനിലയിൽ ശബരിമല പ്രശ്നത്തിൽ തന്ത്രിയെയും പന്തളം രാജകുടുംബത്തെയും ചർച്ചക്ക് ക്ഷണിച്ചപ്പോൾ വരാതിരുന്നത് എന്തുകൊണ്ടാണെന്ന് നേരത്തെ അറിയാമായിരുന്നു. ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തലോടെ അതിെൻറ കാരണം ഇപ്പോൾ ജനങ്ങൾക്കും മനസ്സിലായി. തന്ത്രിക്ക് നിയമോപദേശം തേടാൻ ശബരിമലയുടെ അഭിഭാഷകനുണ്ട്. ശബരിമല നിരീക്ഷിക്കുന്ന ഹൈകോടതിയുടെ റിട്ട. ജസ്റ്റിസും അഡ്വക്കറ്റ് ജനറലും ഉണ്ട്. അതുമല്ലെങ്കിൽ കേന്ദ്ര അറ്റോണി ജനറലുമുണ്ട്. എന്തുകൊണ്ട് ആധികാരികമായ ഇൗ സ്ഥാനങ്ങളിലുള്ളവരോട് ആലോചിച്ചില്ല. ശബരിമലയെ കളങ്കപ്പെടുത്താൻ ശ്രമിക്കുന്നവരുമായി ഗൂഢാലോചന നടന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. ശബരിമല വിഷയത്തിൽ ആർ.എസ്.എസിെൻറ പ്രചാരണത്തിൽ കുടുങ്ങിയവരുണ്ടെങ്കിൽ അവർക്ക് സത്യം ബോധ്യപ്പെടുന്ന വെളിപ്പെടുത്തലാണ് ശ്രീധരൻപിള്ള നടത്തിയത്.
ശബരിമല നന്നാക്കാനുള്ള പുറപ്പാടല്ല ഇവർ നടത്തുന്നതെന്ന് വിശ്വാസികളും മതനിരപേക്ഷസമൂഹവും മനസ്സിലാക്കണം. ബി.ജെ.പിയും അവരെ എതിർക്കുന്ന സർക്കാറും പാർട്ടിയും മാത്രമേ ഇനി ബാക്കിയുണ്ടാവൂ എന്നാണ് ശ്രീധരൻപിള്ള പറയുന്നത്. ആ പിപ്പിടിയൊന്നും ഇവിടെ നടക്കാൻപോകുന്നില്ല. കോൺഗ്രസ് ഇല്ലാതാകുമെന്ന് സ്വപ്നം കാണാൻ അവകാശമുണ്ടെന്നും പേക്ഷ, കോൺഗ്രസിലെ മതനിരപേക്ഷ വിശ്വാസികളെ സംഘ്പരിവാറിന് കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസികളും അല്ലാത്തവരും എന്ന വേർതിരിവ് ഉണ്ടാക്കാനാണ് സംഘ്പരിവാർ ശ്രമം. അവിശ്വാസികളുടെ കൂടാരമാണ് ഇടതുമുന്നണിയെന്ന് വരുത്താനാണ് ശ്രമം. പേക്ഷ, ശബരിമല വിഷയത്തിൽ വിശദീകരണ സമ്മേളനങ്ങളിൽ ജനങ്ങൾ ഒഴുകിയെത്തുകയാണ്. അവരിൽ ഭൂരിഭാഗവും വിശ്വാസികളാണ്. വിശ്വാസികളോെടാപ്പമാണ് സർക്കാറെന്നും ശബരിമലയിൽ സുപ്രീംകോടതി വിധിയനുസരിച്ച് സമാധാനപരമായി ആരാധന നടത്തുന്നതിന് എല്ലാ സൗകര്യവും ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.