തിരുവനന്തപുരം: പ്രവാസികളെ തിരിച്ചെത്തിച്ചാൽ ക്വാറൻറീൻ ചെയ്യാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത് രി പിണറായി വിജയൻ. രണ്ട് ലക്ഷം പേരെ ക്വാറൻറീൻ ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. അതിൽ കൂടുതൽ ആളുകൾ എത്തിയാലും പ്രശ്നമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികളെ തിരിച്ചെത്തിക്കുന്നതിൽ കേന്ദ്രസർക്കാറിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അത് വരെ പ്രവാസികൾ ഇപ്പോൾ എവിടെയാണോ അവിടെത്തന്നെ സുരക്ഷിതമായി കഴിയണം.
പ്രവാസി സംഘടനകളുടെയും സഹായവും പിന്തുണയും പ്രവാസികൾക്ക് വേണം. നോർക്ക റൂട്ട്സും ഇക്കാര്യം ശ്രദ്ധിക്കണം. കേന്ദ്രസർക്കാർ വിമാനം ഏർപ്പെടുത്തിയാൽ ഗർഭിണികൾ, പ്രായമായവർ, കോവിഡല്ലാതെ മറ്റ് രോഗങ്ങളുള്ളവർ എന്നിവർക്ക് മുൻഗണന നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.