മംഗളൂരു: മംഗലാപുരത്ത് പൊതുപരിപാടിയിൽ പെങ്കടുക്കാനെത്തുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് എല്ലാവിധ സുരക്ഷ സംവിധാനങ്ങളും ഒരുക്കുമെന്ന് കർണാടക സർക്കാർ. സന്ദർശനത്തിെൻറ ഭാഗമായി മംഗാലാപുരത്ത് 4000 പൊലീസുകാരെ അധികമായി വിന്യസിക്കുമെന്നും സർക്കാർ അറിയിച്ചു. നേരത്തെ പിണറായിയുടെ സന്ദർശനത്തിനെതിരെ കർണാടകയിലെ സംഘപരിവാർ സംഘടനകൾ രംഗത്തെത്തിയിരുന്നു.
അതേ സമയം പിണറായി വിജയൻ പ്രസംഗിക്കുന്നതിനെതിരെ നടത്തുന്ന ഹർത്താലിെൻറ പ്രചരണാർഥം വിവിധ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച റാലി നടത്തി. ഹിന്ദു വിരോധി പിണറായി വിജയൻ ഗോ ബാക്ക് എന്ന മുദ്രവാക്യമുയർത്തിയാണ് റാലി നടത്തിയത്.നളിൻ കുമാർ കട്ടീൽ എംപി, കേരളത്തിലെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, ആർഎസ്എസ് നേതാവ് കല്ലടുക്ക പ്രഭാകർ ഭട്ട്, ബിജെപി ജില്ലാ പ്രസിഡൻറ് സഞ്ചീവ മടന്തൂർ, മുൻ മന്ത്രി കൃഷ്ണാജെ പാലെമർ എന്നിവരടക്കം റാലിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.