പാലക്കാട്: ചെന്താമര പ്രതിയായ ഇരട്ടക്കൊലപാതക കേസിൽ മൂന്നു പേർ കോടതിയിൽ മൊഴിമാറ്റി. സഹോദരൻ രാധാകൃഷൻ, സഹോദരന്റെ ഭാര്യ രമ, അയൽവാസി എന്നിവരാണ് മൊഴിമാറ്റിയത്. ഇവരെ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പോസിക്യൂഷൻ ആവശ്യപ്പെട്ടു. മറ്റോരു കൊലക്കേസിൽ പ്രതിയായിരുന്നു ചെന്താമര ജാമ്യത്തിലിറങ്ങിയാണ് ഇരട്ടക്കൊലപാതകം നടത്തിയത്.
2025 ജനുവരി 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പോത്തുണ്ടിയിൽ ചെന്താമരയുടെ അയൽവാസിയായ സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് 28ന് രാത്രി പോത്തുണ്ടിക്ക് സമീപം മാട്ടായിയിലെ വീടിന് സമീപത്തെ വയലിൽനിന്നും ചെന്താമര പൊലീസ് പിടിയിലാവുകയായിരുന്നു. പാലക്കാട് അഡീഷണൻ ഡിസ്റ്റിക് ആൻഡ് സെഷൻ മജിസ്റ്റ്ട്രേറ്റ് കോടതിയാണ് കേസിന്റെ വിചാരണ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.