കാസർകോട്: പെരിയ ഇരട്ട കൊലപാതകത്തിൽ ഉദുമ എം.എൽ.എ കെ. കുഞ്ഞിരാമന് പങ്കുണ്ടെന്ന് കൊല്ലപ്പെട്ട ശരത് ലാലി െൻറ പിതാവ് സത്യനാരായണൻ. പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ല. സത്യാവസ്ഥ പുറത്തു വരാൻ സി.ബി.െഎ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊലപാതകം ആസൂത്രണം ചെയ്തത് എം.എൽ.എയുടെ അറിവോടെയാണ്. പാർട്ടി നിർദേശ പ്രകാരം പീതാംബരൻ കുറ്റം ഏറ്റെടുക്കുകയായിരുന്നു. സി.ബി.െഎ അന്വേഷണത്തിനായി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സി.പിഎം ലോക്കൽ, ഏരിയ തലത്തിൽ മാസങ്ങൾക്ക് മുമ്പു തന്നെ ഗൂഢാലോചനയും ആസൂത്രണവും നടന്നു. കൊലപാതകം നടക്കുമെന്ന് പാർട്ടി അനുഭാവികൾക്ക് നേരത്തെ തന്നെ അറിയാമായിരുന്നു. കണ്ണൂരിലെ ക്രിമിനലുകളുമായി കേസിൽ പ്രതിയായ സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരന് അടുത്ത ബന്ധമുണ്ടെന്നും സത്യനാരായണൻ ആരോപിച്ചു.
അതേസമയം, ശരത് ലാലിെൻറ കുടുംബത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഇത് രാഷ്ട്രീയ പ്രേരിതമായ ആരോപണമാണെന്നും ഉദുമ എം.എൽ.എ പ്രതികരിച്ചു. മകൻ നഷ്ടപ്പെട്ട മാതാപിതാക്കളുടെ ദുഃഖം മനസ്സിലാക്കുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.