അമ്പലപ്പുഴ: സർക്കാർ പ്രഖ്യാപിച്ച കേരള പുനർനിർമാണ പദ്ധതി ഉടൻ നടപ്പാക്കണമെന്ന് ജമാഅത്തെ ഇസ്ലാമി ദേശീയ ജനറൽ സെക്രട്ടറി ടി. ആരിഫലി ആവശ്യപ്പെട്ടു. പ്രളയാനന്തര പുന രധിവാസ പദ്ധതിപ്രകാരം പീപ്പിൾസ് ഫൗണ്ടേഷൻ നിർമിച്ച വീടുകളുടെ താക്കോൽദാനം നിർവ ഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതി കൂടുതൽ സുതാര്യമാക്കാനുള്ള ശ്രമം ഉണ്ടാകണം. ഉദ്യോഗസ്ഥതലങ്ങളിൽ മാത്രം കൈകാര്യം ചെയ്തതുകൊണ്ട് പലയിടത്തും പോരായ്മയു ണ്ട്. അത് പരിഹരിക്കാൻ ജനപ്രതിനിധികളെയും സന്നദ്ധസംഘടനകളെയും ഉൾപ്പെടുത്തി പദ്ധതി പൂർത്തിയാക്കാൻ സർക്കാർ തയാറാകണം.
കഴിഞ്ഞ പ്രളയകാലത്ത് സ്വദേശത്തുനിന്നും വിദേശത്തുനിന്നും കോടികളാണ് സർക്കാറിന് ലഭിച്ചത്. സർക്കാറിെൻറ വിശ്വാസ്യതയാണ് അത് ലഭിക്കാൻ കാരണം. കേരളത്തിൽ ദുരന്തങ്ങൾ നിത്യസംഭവമാകുമെന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു. ഉദ്യോഗസ്ഥരും ഭരണവർഗവും മനുഷ്യരും ചേർന്ന് പ്രകൃതിയെ സംരക്ഷിക്കാനുള്ള നിയമങ്ങൾ ലംഘിച്ചു. ഇത് ദുരന്തങ്ങൾ വിളിച്ചുവരുത്തി. പ്രകൃതിവിഭവങ്ങൾ വരും തലമുറക്കുകൂടി അവകാശപ്പെട്ടതാണ്. അതിെൻറ ഓർമപ്പെടുത്തലുകൾകൂടിയായിരുന്നു ദുരന്തങ്ങെളന്ന് മനസ്സിലാക്കി ജീവിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രളയദുരിതമുഖത്ത് രക്ഷാപ്രവർത്തനം നടത്തിയ ഐ.ആർ.ഡബ്ല്യു പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.
കഴിഞ്ഞ പ്രളയത്തിൽ നഷ്ടപരിഹാരം തിട്ടപ്പെടുത്തിയതിൽ അപാകതയുണ്ടെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. താലൂക്കിലും കലക്ടറേറ്റിലും കെട്ടിക്കിടക്കുന്ന അപ്പീലുകൾക്ക് പരിഹാരം കണ്ടെത്താനായില്ല. അത് തീർപ്പുകൽപിക്കാൻ സർക്കാർ സംവിധാനം ഒരുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമൂഹത്തിൽ പ്രയാസങ്ങൾ നേരിടുന്നവർക്ക് ആശ്വാസമേകുന്നതിൽ ജമാഅത്തെ ഇസ്ലാമി എന്നും മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് ഹക്കീം പാണാവള്ളി അധ്യക്ഷത വഹിച്ചു. വിഷൻ-2026 വൈസ് ചെയർമാൻ മമ്മുണ്ണി മൗലവി, വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ്, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.എം. ജുനൈദ്, മസ്ജിദുൽ ഇജാബ മഹല്ല് പ്രസിഡൻറ് ഇബ്രാഹീംകുട്ടി വിളക്കേഴം, ജമാഅത്തെ ഇസ്ലാമി വനിതവിഭാഗം ജില്ല പ്രസിഡൻറ് കെ.കെ. സഫിയ, സോളിഡാരിറ്റി ജില്ല പ്രസിഡൻറ് ഹുസൈബ്, എസ്.ഐ.ഒ ജില്ല പ്രസിഡൻറ് ഹബീബ് റഹ്മാൻ, ജി.ഐ.ഒ ജില്ല പ്രസിഡൻറ് സിത്താര ജബ്ബാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.