കൊച്ചി: കന്യാസ്ത്രീകൾക്കെതിരായ പരാമർശത്തിെൻറ പേരിൽ ദേശീയ വനിത കമീഷൻ മുമ്പാകെ ഹാജരാകണമെന്ന ആവശ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി.സി. ജോർജ് എം.എൽ.എ ഹൈകോടതിയിൽ ഹരജി നൽകി പിൻവലിച്ചു.
ബിഷപ്പിെൻറ പീഡനത്തിനിരയായ കന്യാസ്ത്രീക്കും സമരം നടത്തുന്ന കന്യാസ്ത്രീകൾക്കുമെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനെതുടർന്നാണ് സെപ്റ്റംബർ 20ന് ഡൽഹിയിലെ കമീഷൻ ആസ്ഥാനത്ത് ഹാജരായി വിശദീകരണം നൽകാൻ ദേശീയ വനിത കമീഷൻ നോട്ടീസ് അയച്ചത്. എന്നാൽ, വിശദീകരണം തേടാതെ നേരിട്ട് ഹാജരാകാൻ നൽകിയ നോട്ടീസ് നിലനിൽക്കുന്നതല്ലെന്നും റദ്ദാക്കണമെന്നും കാണിച്ചാണ് ജോർജ് കോടതിയെ സമീപിച്ചത്.
ചൊവ്വാഴ്ച ക്രിമിനൽ വകുപ്പ് ചേർത്ത് സമാനഹരജി നൽകിയെങ്കിലും നിലനിൽക്കില്ലെന്ന് കോടതി സൂചിപ്പിച്ചതോടെ പിൻവലിച്ചിരുന്നു. തുടർന്ന് ബുധനാഴ്ച റിട്ട് ഹരജി നൽകി. അനാവശ്യമായി തനിക്കെതിരെ പുറപ്പെടുവിച്ച നോട്ടീസ് റദ്ദാക്കണം, നേരിട്ട് ഹാജരാകണമെന്ന നിർദേശം ഒഴിവാക്കണം, കേരളത്തിൽ ക്യാമ്പ് സിറ്റിങ് നടത്തി തെൻറ വിശദീകരണം കേൾക്കാൻ ഉത്തരവിടണം തുടങ്ങിയ ആവശ്യങ്ങളാണ് ഹരജിയിൽ ഉന്നയിച്ചിരുന്നത്. തനിക്ക് നോട്സ് ലഭിച്ചത് സെപ്റ്റംബർ 17ന് മാത്രമാണ്.
അതിനാൽ, 20ന് കമീഷൻ മുമ്പാകെ എത്തിച്ചേരാൻ അസൗകര്യമുണ്ട്. അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുന്ന നോട്ടീസ് നിലനിൽക്കില്ലെന്നും ഹരജിക്കാരൻ വാദിച്ചു. എന്നാൽ, നോട്ടീസിലെ നിർദേശപ്രകാരം വനിത കമീഷൻ മുമ്പാകെ ഹാജരായി വിശദീകരണം നൽകിയശേഷം ഹരജി പരിഗണിക്കാമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. തുടർന്ന് ബുധനാഴ്ച സമർപ്പിച്ച ഹരജിയും ജോർജ് പിൻവലിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.