തൃശൂർ: ‘സ്നേഹമാണച്ഛൻ, സ്നേഹ സാഗരമാണച്ഛൻ. ആ സ്നേഹം നിഷേധിച്ചവർക്ക് ഒന്നും സംഭവിക്കാതിരിക്കട്ടെ, ഞങ്ങളുടെ ദുഃഖാഗ്നിയിൽ ഇവരൊന്നും വെന്തുരുകാതിരിക്കട്ടെ’ -സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന കുറിപ്പാണിത്. സമൂഹമനസ്സാക്ഷിയെ പൊള്ളിക്കുന്ന ഇൗ കുറിപ്പ് എഴുതിയത് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത പാവറട്ടി പഞ്ചായത്ത് സെക്രട്ടറി മുല്ലശേരി സ്വദേശി ഷാജിയുടെ മകൾ സ്വാതിയാണ്.
കഴിഞ്ഞ 25നാണ് ഷാജിയെ മുള്ളൂർക്കര കായലിന് സമീപം മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പഞ്ചായത്തിലെ തര്‍ക്കങ്ങളെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ചിരിക്കെയായിരുന്നു ഷാജിയുടെ മരണം. മരണത്തെക്കുറിച്ച് ഭാര്യ ഷീബയുടെ പരാതിയിൽ പൊലീസ് അന്വേഷണം നടക്കുകയാണ്. ‘പിതാവിന് മരണത്തിെൻറ വാതില്‍ തുറന്നു കൊടുത്തതാര്’ എന്നാണ് സ്വാതിയുടെ ചോദ്യം. മലപ്പുറം ജില്ലയിലെ കാളികാവ് പഞ്ചായത്തില്‍ വിശിഷ്ട സേവനത്തിന് ഷാജിക്ക് പുരസ്കാരം ലഭിച്ചപ്പോള്‍ പാവറട്ടിയില്‍നിന്ന് തൂക്കുകയറാണ് ലഭിച്ചത്. ഷാജിക്ക് ലഭിച്ച പുരസ്കാരത്തിെൻറ ചിത്രവും മറുഭാഗത്ത് തൂക്കുകയറിെൻറ ചിത്രവും ഉള്‍പ്പെടെയാണ് കുറിപ്പ്. എസ്.എസ്.ഒയോ ഡി.ഡി.പിയോ അതോ അവരെ ഇതിനായി പ്രേരിപ്പിച്ച പാവറട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറും മറ്റു ഭരണസമിതി അംഗങ്ങളുമാണോ മരണത്തിന് പിന്നില്‍ എന്ന് ചോദിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.
ഗ്രാമപഞ്ചായത്തിലെ തര്ക്കത്തിെൻറയും ബഹളത്തിെൻറയും പിരിമുറുക്കം താങ്ങാനാകാതെ ഷാജി ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. യു.ഡി.എഫാണ് പഞ്ചായത്ത് ഭരണം. പഞ്ചായത്തില്‍ ശുദ്ധജല വിതരണം നടത്തിയതിെൻറ ബിൽ പാസാക്കുന്നതുമായി ബന്ധപ്പെട്ട് മൂന്ന് മാസം മുമ്പ് ഭരണസമിതിയില്‍ നടന്ന തര്‍ക്കവും പ്രതിഷേധവും ൈകയാങ്കളിയിൽ എത്തിയതിനെ തുടർന്ന് ഷാജി അവധിയിൽ പ്രവേശിച്ചു. ഇതിന് പിന്നാലെ ഭരണസമിതി എടുത്ത തീരുമാനം ചട്ടം ലംഘിച്ച് റദ്ദാക്കിയ സെക്രട്ടറിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷം അധികൃതര്‍ക്ക് കത്ത് നല്കി. തുടര്‍ന്ന്, പഞ്ചായത്ത് െഡപ്യൂട്ടി ഡയറക്ടറുടെ നിര്‍ദേശപ്രകാരം സീനിയര്‍ സൂപ്രണ്ടിെൻറ സാന്നിധ്യത്തില്‍ അസിസ്റ്റൻറ് സെക്രട്ടറി സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തു.
അവധിയിലുള്ള സെക്രട്ടറിക്ക് ശമ്പളവും നല്‍കിയിരുന്നില്ല. ശമ്പളം മുടങ്ങിയത് ഷാജിയെ സാമ്പത്തിക പ്രതിസന്ധിയിൽ എത്തിച്ചിരുന്നു. കഴിഞ്ഞ 16ന് ജോലിയിൽ പ്രവേശിക്കാൻ എത്തി. രജിസ്റ്ററിൽ ഒപ്പിട്ടെങ്കിലും ചുമതലേയൽക്കാൻ അനുവദിക്കാതെ തിരിച്ചയച്ചു. ഇതേത്തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു ഷാജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.