ചിറ്റാർ(പത്തനംതിട്ട): ‘‘കൊന്നതാണ്, അവർ കൊന്നതാണ്, കൊന്ന് കിണറ്റിൽ തള്ളിയതാണ്, ഞങ്ങൾക്കിനി ആരുമില്ല’’-വനപാലകരുടെ കസ്റ്റഡിയിലിരിക്കെ കിണറ്റിൽ മരിച്ചനിലയിൽ കെണ്ടത്തിയ പി.പി. മത്തായിയുടെ ഭാര്യ ഷീബ പറയുന്നു. മത്തായിയുടെ കുടുംബം വാടകവീട്ടിലാണ് കഴിയുന്നത്. വനം വകുപ്പിനെതിരെ ഗുരുതര പരാതികളാണ് വീട്ടുകാർ ഉന്നയിക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട് നാലിനാണ് അരീക്കകാവിലെ വീട്ടിൽനിന്ന് വനിത ഉൾപ്പെടെ ചിറ്റാർ ഡ്യൂട്ടി േറഞ്ചർ ആർ. രാജേഷിെൻറ നേതൃത്വത്തിൽ ഏഴംഗ വനപാലകസംഘം മത്തായിയെ അറസ്റ്റുചെയ്തത്. ബലം പ്രയോഗിച്ച് മത്തായിയെ കൊണ്ടുപോകുന്നതിനിടെ തടയാൻ ശ്രമിച്ച മാതാവ് പൊടിയമ്മയെ ഇവർ തള്ളിമാറ്റി.
ഈ സമയം വനപാലകരോടൊപ്പം പെരുനാട് സ്വദേശിയായ 30 വയസ്സ് തോന്നിക്കുന്ന അരുൺ എന്നയാളും എത്തിയിരുന്നു. തെളിവെടുപ്പിനായാണ് കുടപ്പനക്കുളത്തെ ഫാമിന് സമീപത്തെ കുടുംബവീട്ടിൽ കൊണ്ടുപോയത്. ഭർത്താവിനെ ജാമ്യത്തിൽ ഇറക്കാൻ ഷീബയും അയൽവാസികളും ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിയിരുന്നു. അവിടെ 75,000 രൂപ കൈക്കൂലി വനപാലകർക്ക് കൊടുക്കണം എന്നും രണ്ട് സ്റ്റാറുള്ള ഒരുസാറ് വരും, അപ്പോൾ രണ്ട് പേരുമാത്രം സ്റ്റേഷനകത്ത് കയറി സംസാരിച്ച് പൈസ കൊടുക്കണം എന്നും നിർേദശിച്ച് അരുൺ ഫോൺ ഒരുസാറിെൻറ ൈകയിൽ കൊടുക്കാം എന്നുപറഞ്ഞ് മറ്റാർക്കോ കൈമാറിയെന്നും മത്തായി കാട്ടിൽ പോയി വെടിവെച്ച് ഇറച്ചി കൊണ്ടുവരാറുണ്ടോ, നിനക്ക് തരാറുണ്ടോ എെന്നാക്കെയാണ് അയാൾ ചോദിച്ചതെന്നും ഷീബ പറഞ്ഞു.
വനപാലകർ മത്തായിയെ അറസ്റ്റ് ചെയ്യാൻ വീട്ടിൽ എത്തിയപ്പോൾ അരുണിെൻറ ബൈക്കിൽ മറ്റൊരാൾകൂടി ഉണ്ടായിരുന്നു. എന്നാൽ, അരുൺ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിയത് തനിച്ചാണ്. ഇതിൽ ദുരൂഹതയുള്ളതായും ഷീബ പറഞ്ഞു.
കുടപ്പനക്കുളത്ത് കുടംബവീടിന് സമീപത്ത് പന്നിഫാമും ആംബുലൻസ് സർവിസും നടത്തിയിരുന്ന മത്തായി കുടപ്പന-കട്ടച്ചിറ റേഡിനോടുചേർന്നാണ് ഫാം നടത്തുന്നത്. എന്നും വൈകീട്ടും രാവിലെയും ഫാമിലെത്തി മറ്റു പണിക്കാരോടൊപ്പം ജോലി ചെയ്തിരുന്ന ഇയാൾ നാട്ടുകാർക്കും പ്രിയങ്കരനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.