അങ്കമാലി: ‘റെന്റ് എ കാർ’ ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിൽ പറവൂർ മുബാറക്ക് കൊല്ലപ്പെട്ട കേസിലെ പ്രതികൾ കീഴടങ്ങി. മാഞ്ഞാലി തെക്കേത്താഴം തോപ്പിൽ റംഷാദ്, മാവിൻചുവട് കണ്ടാരത്ത് അഹമ്മദ്, ചെറുപറമ്പിൽ സാലി എന്നിവരാണ് കീഴടങ്ങിയത്. പുലർച്ചെ മൂന്നു മണിയോടെ അങ്കമാലി ടൗണിൽവെച്ചാണ് പ്രതികൾ പൊലീസിൽ കീഴടങ്ങിയത്.
കൊലപാതകത്തിന് ശേഷം ജില്ല വിട്ട പ്രതികൾ അഭിഭാഷകൻ മുഖേന പൊലീസുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് കീഴടങ്ങാൻ സമ്മതം അറിയിച്ചത്. ഇതേതുടർന്ന് വടക്കൻ പറവൂർ പൊലീസ് അങ്കമാലിയിൽ എത്തുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ വലിയവീട്ടിൽ റിയാസ് ഒളിവിലാണ്. അങ്കമാലി പൊലീസ് ഇൻസ്പെക്ടർ റിയാസ് മുഹമ്മദ്, പറവൂർ എസ്.ഐ സോണി മത്തായി എന്നിവരുടെ നേതൃത്വത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇതിനിടെയാണ് പ്രതികൾ കീഴടങ്ങാൻ സന്നദ്ധത അറിയിച്ചത്.
ഡിസംബർ മൂന്നിന് ഞായറാഴ്ച രാത്രി 9.30ഒാടെ പറവൂർ മാവിന്‍ചുവട് ശറഫുൽഇസ്ലാം ജുമാമസ്ജിദിന് കിഴക്കുവശത്തെ ഒഴിഞ്ഞ പറമ്പിലായിരുന്നു കൊലപാതകം നടന്നത്. മുൻവൈരാഗ്യത്തിെൻറയും കുടിപ്പകയുെടയും പേരിൽ ഗുണ്ടസംഘം വെടിമറ കാഞ്ഞിരപ്പറമ്പില്‍ ബദറുദ്ദീെൻറ മകന് മുബാറക്കിനെ (24) കൊലപ്പെടുത്തിയത്. അക്രമം തടയുന്നതിനിെട മുബാറക്കിന്റെ സുഹൃത്ത് വെടിമറ തോപ്പില്‍ വീട്ടില്‍ നാദിര്‍ഷക്ക് (24) കൈക്ക് പരിക്കേറ്റിരുന്നു. ‘റെന്റ് എ കാർ’ സംബന്ധിച്ച് നിലനിൽക്കുന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
മൂന്നുമാസം മുമ്പ് മുബാറക്കും ഇയാളെ കൊലപ്പെടുത്തിയ സംഘത്തിൽപെട്ടവരുമായി വാക്തർക്കവും സംഘർഷവും ഉണ്ടായിരുന്നു. ഇത് പിന്നീട് പറഞ്ഞവസാനിപ്പിച്ചിരുന്നു. ഇതിനുശേഷവും ഇവർ തമ്മിൽ റെന്റ് എ കാർ ഇടപാട് തുടർന്നു. എന്നാൽ, വെടിമറയിൽെവച്ചുണ്ടായ സംഭവത്തിന്റെ പക മനസ്സിൽ സൂക്ഷിച്ച ഗുണ്ടസംഘം മുബാറക്കിനോട് പകരംവീട്ടാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൊല നടത്തിയത്.
ഞായറാഴ്ച മുബാറക്കിന്റെ സുഹൃത്ത് നാദിർഷയെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തുകയും തടഞ്ഞുവെക്കുകയും ചെയ്തു. പിന്നീട് നാദിർഷയെക്കൊണ്ട് മുബാറക്കിനെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തി. തുടർന്ന് വാക്കേറ്റവും ഉന്തും തള്ളും നടക്കുന്നതിനിെട അക്രമികളിൽ ഒരാൾ കുത്തുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ മുബാറക്ക് മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.