പാനൂർ: പാലത്തായി പീഡനക്കേസിൽ സി.പി.എം, ബി.ജെ.പി ഒത്തുകളിയെന്ന ആരോപണവുമായി കോൺഗ്രസ്. പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ ജൂലൈ നാലിന് ആയിരത്തൊന്ന് പേർ മുഖ്യമന്ത്രിക്ക് പ്രതിഷേധ കത്തയക്കുമെന്ന് പ്രസിഡൻറ് കെ.പി. ഹാഷിം പറഞ്ഞു.
കുറ്റപത്രം ഉടൻ സമർപ്പിക്കണമെന്നും കുടുംബം ഉന്നയിച്ച മുഴുവൻ ആരോപണങ്ങളും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് കത്തയക്കുന്നത്. ബി.ജെപി- സി.പി.എം രഹസ്യ ബന്ധത്തിെൻറ പേരിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഇഴയുന്നതെന്നും നേതാക്കൾ ആരോപിക്കുന്നു. യൂത്ത് കോൺഗ്രസ് ഉൾപ്പെടെ വിവിധ സംഘടനകൾ നടത്തിയ സമരത്തെ തുടർന്നാണ് പ്രതിയായ ബി.ജെ.പി നേതാവ് പത്മരാജനെ പൊലീസ് അറസ്റ്റ് ചെയ്തത്.
എന്നാൽ ക്രൈം ബ്രാഞ്ച് സംഘത്തിന് നാളിത് വരെയായിട്ടും കുറ്റപത്രം നൽകാൻ കഴിഞ്ഞിട്ടില്ല. ഇത് പ്രതിക്ക് ജാമ്യം കിട്ടാൻ വേണ്ടി വഴി ഒരുക്കുകയാെണന്ന് സംശയമുണ്ടെന്നും കോൺഗ്രസ് ആരോപിക്കുന്നു.
അറസ്റ്റ് ചെയ്ത് 90 ദിവസം ആവാൻ ഏതാനും ദിവസം മാത്രമെ ബാക്കിയുള്ളൂ. കുടുംബം ഉന്നയിച്ച പലതും അന്വേഷണ സംഘം ഗൗനിച്ചിെല്ലന്നും പറയുന്നു. കൂട്ടുപ്രതികളെ ചോദ്യം ചെയ്യാനും കഴിഞ്ഞിട്ടില്ല.
കോൺഗ്രസിെൻറ നേതൃത്വത്തിൽ നാലിന് പത്ത് മണിക്കാണ് മുഖ്യമന്ത്രിക്ക് പ്രതിഷേധ കത്തയക്കുന്നത്. വ്യത്യസ്ത കേന്ദ്രത്തിൽ പരിപാടി നടക്കും. പീഡനത്തിനിരയായ കുട്ടിയുടെ വീട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ എം.എൽ.എ സന്ദർശിച്ചു.കുട്ടിക്ക് നീതി ലഭിക്കുന്നതിന് ഏതറ്റം വരെ പോകാനും യൂത്ത് കോൺഗ്രസ് കുടുംബത്തിെൻറ കൂടെയുണ്ടാകുമെന്ന് ഷാഫി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.