കൊച്ചി: കണ്ണൂർ പാനൂർ പാലത്തായിയിൽൽ നാലാംക്ലാസ് വിദ്യാർഥിനിയെ അധ്യാപകനും ബി.ജെ.പി നേതാവുമായ പത്മരാജൻ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ മാതാവിെൻറ നിലപാട് ഹൈകോടതി ആരായും. അവർക്ക് നോട്ടീസയച്ച ജസ്റ്റിസ് രാജ വിജയരാഘവൻ പത്മരാജെൻറ ജാമ്യഹരജി ബുധനാഴ്ചത്തേക്ക് മാറ്റി.
ൈഹകോടതി നിർദേശപ്രകാരം ക്രൈംബ്രാഞ്ച് ഹാജരാക്കിയ കേസ് ഡയറി പരിശോധിച്ചശേഷമാണ് മാതാവിെൻറ നിലപാടുകൂടി തേടാൻ തീരുമാനിച്ചത്. ജനുവരി 15നും ഫെബ്രുവരി രണ്ടിനുമിടയിൽ സ്കൂളിലെ ശൗചാലയത്തിൽവെച്ച് പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ ഏപ്രിൽ 15 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് പത്മരാജൻ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.