കാസർകോട്: പെരിയയിലെ അക്രമ സംഭവങ്ങളിൽ അഞ്ചു കോടി രൂപയുടെ നഷ്ടമെന്ന് സി.പി.എം നേതാവ് പി. കരുണാകരൻ എം.പി. കൊല്ലപ്പ െട്ടവരുടെ വീടുകളിൽ പോകാൻ മുഖ്യമന്ത്രി തയാറായിരുന്നു. എന്നാൽ, കോൺഗ്രസ് നേതാക്കൾ സഹകരിച്ചില്ലെന്നും പി. കരുണാകരൻ ആരോപിച്ചു.
ഇരട്ട കൊലപാതകത്തെ സി.പി.എം ശക്തമായി അപലപിച്ചിട്ടുണ്ട്. ഈ വിഷയത്തിലെ പാർട്ടിയുടെ സമീപനം മുഖ്യമന്ത്രി പൊതുവേദിയിൽ വെച്ച് വ്യക്തമാക്കിയിരുന്നു. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടികൾ പൊലീസ് സ്വീകരിച്ചിട്ടുണ്ടെന്നും പി. കരുണാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.