ശിവശങ്കരനും ജയരാജനും ബാധകമായ നിയമം ജലീലിനും ബാധകമെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: മന്ത്രി ഇ.പി ജയരാജനും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എൻ.ശിവങ്കരനും ബാധകമായ നിയമം ജലീലിനും ബാധകമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ജലീൽ രാജിവെക്കുന്നത് വരെ യു.ഡി.എഫ് പ്രതിഷേധം തുടരും. ആരോപണമുയർന്നപ്പോൾ തന്നെ ഇ.പി ജയരാജൻ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. ഇതുപോലെ തന്നെ ശിവശങ്കരനെ മാറ്റിനിർത്തിയിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നേരത്തെ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദും സമാന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ജലീലിനെ സംരക്ഷിക്കുന്നത് സി.പി.എമ്മിൻെറ മുഖം കൂടുതൽ വികൃതമാക്കാൻ മാത്രമേ ഉപകരിക്കുവെന്നും മജീദ് പറഞ്ഞിരുന്നു.

വെള്ളിയാഴ്ചയാണ് മന്ത്രി കെ.ടി ജലീലിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. അനുമതിയില്ലാതെ വിദേശത്ത് നിന്ന് മതഗ്രന്ഥം കൊണ്ടുവന്നതും സ്വർണക്കടത്ത് കേസും ബന്ധപ്പെടുത്തിയായിരുന്നു ചോദ്യം ചെയ്യൽ. 

Tags:    
News Summary - P. K. Kunhalikutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.