കണ്ണൂർ: ഷുഹൈബ് വധം പാർട്ടി സംഘടന തലത്തിൽ അന്വേഷിക്കുന്നുണ്ടെന്നും കേസിൽ അറസ്റ്റിലായ ആകാശ് തില്ലേങ്കരി സി.പി.എമ്മുകാരനല്ലെന്ന് പറഞ്ഞിട്ടില്ലെന്നും സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ. സംഭവം പാർട്ടി അേന്വഷിക്കുന്നുണ്ട്. പാർട്ടി സംഘടനയുടെ ഭാഗമായുള്ളവർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകും. ഷുഹൈബിനെ ആക്രമിച്ച സംഭവത്തിൽ ആകാശിനും മറ്റും പങ്കാളിത്തമുണ്ടെന്ന് ബോധ്യപ്പെട്ടാൽ നടപടിയുണ്ടാകും.
ആകാശ് തന്നെയാണ് െകാല നടത്തിയതെന്ന് പൊലീസ് റിപ്പോർട്ട് ഉണ്ടാകാം. പക്ഷേ, പാർട്ടിക്ക് പാർട്ടിയുടേതായ സംവിധാനങ്ങളുണ്ട്. അതനുസരിച്ച് അന്വേഷിച്ച് കണ്ടെത്തിയ ശേഷമാണ് നടപടിയെടുക്കുക. ആകാശ് സംഘത്തിലില്ലെന്ന കോൺഗ്രസ് പ്രവർത്തകെൻറ മൊഴിയെയും പി.ജയരാജൻ ചോദ്യം ചെയ്തു. ‘നിർഭാഗ്യകരമായ ഇൗ നിലപാട് കേസിെൻറ ഗൗരവം കെടുത്തുന്നതാണ്. ബിനാമി പ്രതികളാണെന്ന് തെളിവുണ്ടെങ്കിൽ അന്വേഷണ സംഘത്തിന് നൽകണം.
നാട്ടുകാരെ കബളിപ്പിക്കാൻ സമരനാടകം നടത്തുകയല്ല വേണ്ടത്’-ജയരാജൻ പറഞ്ഞു. പിടിയിലായത് യഥാർഥ പ്രതികൾ തന്നെയാണോ എന്ന് പറേയണ്ടത് പൊലീസാണ്. ഉമ്മൻ ചാണ്ടിക്കൊപ്പമുള്ള ഗ്രൂപ് ഫോേട്ടാ വീട്ടിലുണ്ട്. അതിെൻറ പേരിൽ സരിതയുമായി ഉമ്മൻ ചാണ്ടിയുടെ ബന്ധത്തിൽ എനിക്ക് പങ്കുണ്ടെന്ന് പറയാനാകില്ലെന്നും ജയരാജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.