കണ്ണൂർ: രണ്ട് പ്രമാദ കേസുകളിലെ പങ്കാളിത്തത്തിെൻറ നിയമക്കുരുക്ക് പി.ജയരാജ െൻറ രാഷ്ട്രീയ ഭാവിയിൽ പുതിയ വെല്ലുവിളിയായി. പാർലമെൻറ് തെരഞ്ഞെടുപ്പിൽ സ്ഥാനാ ർഥിയായേക്കുമെന്ന് കരുതപ്പെടുന്ന ജയരാജന് നിയമക്കുരുക്ക് അഴിച്ചെടുക്കുക എന്നതാണ് മുന്നിലുള്ള വലിയ കടമ്പ.
സി.ബി.െഎ നടപടി രാഷ്ട്രീയമായി സി.പി.എം നേരിടുമെങ്കിലും നിയമത്തിെൻറ വഴിയിൽ ഇനിയും അദ്ദേഹത്തിന് ഏറെ സഞ്ചരിക്കേണ്ടിവരും. കുറ്റപത്രം സമർപ്പിച്ചുവെങ്കിലും സി.ബി.െഎ പ്രത്യേക കോടതിയിൽ കേസ് നടത്തണമെന്ന പുതിയ വാദവുമായി രംഗത്തുവരുമെന്ന് ഷുക്കൂറിെൻറ മാതാവ് പറഞ്ഞുകഴിഞ്ഞു. ഇതോടെ ഒമ്പത് വർഷം പഴകിയ കൊലപാതകം ആസന്നമായ പാർലമെൻറ് തെരഞ്ഞെടുപ്പിൽ കണ്ണൂർ രാഷ്ട്രീയത്തിലെ ചൂടുള്ള വിഷയമായേക്കും. കതിരൂർ മനോജ് വധക്കേസിൽ സി.ബി.ഐ ജയരാജനെ 25ാം പ്രതിയായി ചേർക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.
ഇതേത്തുടർന്ന് തലശ്ശേരി സെഷൻസ് കോടതിയിൽ കേസിെൻറ വിവിധഘട്ടങ്ങളിലായി മൂന്നുതവണ അദ്ദേഹം ജാമ്യാപേക്ഷ സമർപ്പിച്ചു. എന്നാൽ, 2016 ജനുവരി 30ന് സെഷൻസ് കോടതി അവസാന അപേക്ഷയും തള്ളി. തുടർന്ന് ഹൈകോടതിയിൽ ജയരാജൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും അനുവദിച്ചില്ല. സി.ബി.ഐ അറസ്റ്റ് ഉണ്ടാകുന്നതിന് മുമ്പാണ് ജയരാജൻ കോടതിയിൽ കീഴടങ്ങിയത്. സി.പി.എമ്മിെൻറ കണ്ണൂരിലെ ശക്തി ക്ഷയിപ്പിക്കാനുള്ള ഗൂഢാലോചനയാണ് ജയരാജനെതിരെ നടക്കുന്നതെന്നാണ് സി.പി.എമ്മിെൻറ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.