തിരുവനന്തപുരം: അഴിമതിയിലും സ്വര്‍ണക്കടത്ത് കേസിലും മുഖം നഷ്ടപ്പെട്ട പിണറായി സര്‍ക്കാറിെൻറ ദയനീയാവസ്ഥയില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള വിലകുറഞ്ഞ തന്ത്രത്തിെൻറ ഭാഗമാണ് രമേശ് ചെന്നിത്തലക്കെതിെരയുള്ള കോടിയേരി ബാലകൃഷ്ണെൻറ പ്രസ്താവനയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ഉമ്മന്‍ ചാണ്ടി.
വിദ്യാർഥി ജീവിതകാലം മുതല്‍ കോണ്‍ഗ്രസിെൻറ മതേതര ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച രമേശ് ചെന്നിത്തലക്ക് എ.കെ.ജി സെൻററില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. സ്പ്രിൻക്ലര്‍, ബെവ്കോ, ഇ- മൊബിലിറ്റി അഴിമതികള്‍ പുറത്തുകൊണ്ടുവന്ന പ്രതിപക്ഷനേതാവിനോടുള്ള സി.പി.എമ്മിെൻറ പക മനസ്സിലാക്കാവുന്നതേയുള്ളൂ. വാര്‍ത്തസമ്മേളനത്തില്‍ പ്രതിപക്ഷനേതാവിനെ പരിഹസിച്ച് പ്രശ്നങ്ങളില്‍നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിയുടെ തന്ത്രവും ജനങ്ങള്‍ക്ക് മനസ്സിലാകുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.