തിരുവനന്തപുരം: കേരളത്തെ അപമാനിക്കാനുള്ള ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ നീക്കത്തെ കേരളജനത ഒറ്റക്കെട്ടായി എതിർക്കുമെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി. അഴിമതിയും വിലക്കയറ്റവും ശിശുമരണങ്ങളും റെയിൽ അപകടങ്ങളും സാമ്പത്തിക തകർച്ചയും മുഖമുദ്രയായ നരേന്ദ്ര മോദി സർക്കാർ പരാജയങ്ങൾ മറച്ചു പിടിക്കാനുള്ള വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രമാണേ ജനരക്ഷ യാത്രയെയെന്നും അദ്ദേഹം ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ പറഞ്ഞു.
ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം:
കേരളത്തെ അപമാനിക്കാനുള്ള അമിത് ഷായുടെ നീക്കത്തെ കേരളജനത ഒറ്റകെട്ടായി എതിർക്കും
തകർന്നടിഞ്ഞ ഗുജറാത്ത് മോഡലും ഉയർത്തിപ്പിടിച്ചുകൊണ്ട് കേരളത്തെ അപമാനിക്കാനുള്ള ശ്രമം തീർത്തും അപഹാസ്യമാണ്. കേരളത്തിനെതിരെ ബി ജെ പി നടത്തുന്ന ദുഷ്പ്രചാരണങ്ങൾ വിലപ്പോവില്ല എന്നതിന്റെ തെളിവാണ് കേരളത്തെ സൊമാലിയയായി ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ഉയർന്ന ജനവികാരം.
സമൂഹത്തിലെ എല്ലാ മേഖലകളിലും ഉയർന്ന ചിന്താഗതി വച്ച് പുലർത്തുന്ന സംസ്ഥാനമാണ് കേരളം. കാലാകാലങ്ങളായി കേരളത്തിന്റെ മനുഷ്യ വികസന സൂചിക ലോക നിലവാരം പുലർത്തുന്നതാണ്. അഴിമതിയും, വിലക്കയറ്റവും, ശിശുമരണങ്ങളും, റെയിൽ അപകടങ്ങളും, സാമ്പത്തിക തകർച്ചയും മുഖമുദ്രയായ നരേന്ദ്ര മോഡി സർക്കാർ തങ്ങളുടെ പരാജയങ്ങൾ മറച്ചു പിടിക്കാനുള്ള വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രമായി മാത്രമേ ജനരക്ഷ യാത്രയെ കാണാൻ സാധിക്കുകയുള്ളു. ഇന്ത്യയിലെ എല്ലാം മേഖലയേയും തന്‍റെ തെറ്റായ ഭരണത്തിലൂടെ തകർത്തു മുന്നേറുന്ന നരേന്ദ്ര മോദിയുടെ ബി ജെ പി യിൽ നിന്നുള്ള രക്ഷയാണ് ഗുജറാത്ത് അടക്കമുള്ള എല്ലാ സംസ്ഥാനങ്ങളും ആഗ്രഹിക്കുന്നത്. കേരള ജനതയെ ആക്ഷേപിക്കാനുള്ള ഏതു നീക്കത്തെയും കേരളജനത ഒറ്റക്കെട്ടായി എതിർക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.