തിരുവനന്തപുരം: വിഡിയോ കോൺഫറൻസ് വഴി ചേർന്ന സംസ്ഥാന മന്ത്രിസഭയോഗം ചരിത്രമായി. മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിലും മറ്റ് മന്ത്രിമാർ വീടുകളിലും ഒാഫിസുകളിലും ഇരുന്നാണ് യോഗത്തിൽ പെങ്കടുത്തത്. ധനബിൽ ചർച്ച ചെയ്യാൻ നിയമസഭസമ്മേളനം ചേരാൻ നിശ്ചയിച്ചിരുന്ന അതേ ദിവസമാണ് മന്ത്രിസഭയോഗം ചേർന്നത്. ധനബില്ലുമായി ബന്ധപ്പെട്ട ധനബിൽ ഒാർഡിനൻസായിരുന്നു മുഖ്യഅജണ്ട.
ക്വാറം ഉറപ്പാക്കാൻ ഡിജിറ്റൽ ഒപ്പ് അടക്കം സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു. മന്ത്രിമാർ ഹാജരില്ലാതെ വന്നാൽ നിയമപരമായ സാധുതയെക്കുറിച്ച് പരിശോധന നടത്തിയിരുന്നു. തുടർന്നാണ് ഡിജിറ്റൽ ഒപ്പിന് ചീഫ് സെക്രട്ടറി ശിപാർശ നൽകിയത്. ഒാൺലൈനിൽ മന്ത്രിമാർക്ക് പ്രത്യേക ലിങ്ക് നൽകിയിരുന്നു. കാബിനറ്റ് സെക്രട്ടറി എന്ന നിലയിൽ ചീഫ് സെക്രട്ടറിയും പെങ്കടുത്തു.
കോവിഡിനെ തുടർന്ന് ലോക്ഡൗൺ നടന്ന കാലത്തും വ്യാപനഘട്ടത്തിലും മന്ത്രിസഭയോഗം സെക്രേട്ടറിയറ്റിൽതന്നെ നടന്നിരുന്നു. നോർത്ത് ബ്ലോക്കിലെ കാബിനറ്റ് റൂമിൽ. മന്ത്രിമാർ വിവിധ ജില്ലകളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ്. ഇതും കോവിഡ് വ്യാപനത്തിെൻറ രൂക്ഷതയും പരിഗണിച്ചായിരുന്നു വിഡിയോ കോൺഫറൻസ് വഴി യോഗം നിശ്ചയിച്ചത്.
തലസ്ഥാനത്തിന് പുറത്ത് നിരവധി തവണ മന്ത്രിസഭയോഗം ചേർന്നിട്ടുണ്ട്. കൊല്ലം ആശ്രാമം െഗസ്റ്റ് ഹൗസിലും ആലുവ െഗസ്റ്റ് ഹൗസിലും യോഗം ചേർന്നിരുന്നു. നിയമസഭാകാലത്ത് സഭയിെല മുഖ്യമന്ത്രിയുടെ മുറിയിലും മന്ത്രിസഭ ചേർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.