കൊച്ചി: ടൊവിനോ നായകനായ ‘പള്ളിചട്ടമ്പി’ സിനിമയുടെ നിർമാതാക്കൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് ദുബൈ വ്യവസായിയുടെ ഹരജി. നിർമാതാക്കളായ നൗഫൽ അഹമ്മദ്, ബ്രിജീഷ് മുഹമ്മദ് എന്നിവർ 15 കോടിയോളം രൂപ വാങ്ങിയിട്ടും മടക്കി നൽകിയില്ലെന്നാരോപിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മങ്കിലാൽ സുനിൽ അഗർവാളാണ് ഹരജി നൽകിയത്. ഇരുവർക്കുമെതിരെ ദുബൈയിൽ അറസ്റ്റ് വാറണ്ടുണ്ടെന്നും ഹരജിയിൽ പറയുന്നു.
രാജ്യത്തിനു പുറത്തും കുറ്റകൃത്യം നടന്നതിനാലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത്. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കണമെന്നും അന്വേഷണം പൂർത്തിയാകുന്നതുവരെ സിനിമ റിലീസ് സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഹരജി പരിഗണിച്ച ജസ്റ്റിസ് കെ. ബാബു എതിർകക്ഷികളുടെ വിശദീകരണം തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.