തിരുവനന്തപുരം: 14 വർഷത്തിന് ശേഷം അധ്യാപക വേഷമണിഞ്ഞ് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ. കോവിഡ് പശ്ചാത്തലത്തിൽ കോളജുകൾ തുറക്കാനാവാത്ത സാഹചര്യത്തിൽ ഓൺലൈൻ ക്ലാസ് തുടങ്ങുന്നതിെൻറ ഉദ്ഘാടനം നിർവഹിച്ചായിരുന്നു അധ്യാപനം. തിരുവനന്തപുരം ഗവ. സംസ്കൃത കോളജിലെ ഒറൈസ് ഹാളിൽനിന്ന് ലൈവായി മന്ത്രി ക്ലാസ് എടുത്തു. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ ചരിത്ര അധ്യാപകനായിരിക്കെയാണ് ജലീൽ നിയമസഭാംഗമായത്.
‘ഹിസ്റ്ററി’ എന്ന വാക്കിെൻറ ഉൽപത്തിയുടെ കഥ പറഞ്ഞാണ് ക്ലാസ് ആരംഭിച്ചത്. വീണ്ടും അധ്യാപക റോൾ നല്ല അനുഭവമായിരുന്നുവെന്ന് ക്ലാസിനുശേഷം മന്ത്രി പറഞ്ഞു. മന്ത്രിയുടെ ക്ലാസ് ഒറൈസ് സംവിധാനമുള്ള 75 സർക്കാർ കോളജുകളിലും മറ്റ് കോളജുകളിൽ പ്രത്യേക ലിങ്കിലൂടെയും തത്സമയം കാണാനായി.
അക്കാദമിക കലണ്ടർ അടിസ്ഥാനത്തിൽ ടൈംടേബിളുകൾ തയാറാക്കി രാവിലെ 8.30ന് തുടങ്ങി ഉച്ചക്ക് 1.30ന് അവസാനിക്കുന്ന രീതിയിൽ തുടർ ദിവസങ്ങളിൽ അതത് കോളജുകളിലെ അധ്യാപകർ ഓൺലൈനിൽ ക്ലാസുകൾ കൈകാര്യം ചെയ്യും. കോളജ് സ്ഥിതിചെയ്യുന്ന ജില്ലയിലെ അധ്യാപകർ, പ്രിൻസിപ്പൽ നിശ്ചയിക്കുന്ന റൊട്ടേഷൻ അടിസ്ഥാനത്തിൽ കോളജുകളിൽ ഹാജരാകുകയും മറ്റുള്ളവർ വീടുകളിലിരുന്നും ക്ലാസുകൾ കൈകാര്യം ചെയ്യും.
സാങ്കേതികസംവിധനങ്ങളുടെയും ഇൻറർനെറ്റിെൻറയും ലഭ്യതയും അടിസ്ഥാനമാക്കി മുഴുവൻസമയ ലൈവ് ക്ലാസുകൾ നൽകും. നിശ്ചിത ഇടവേളകളിൽ ലൈവ് ക്ലാസുകളിലൂടെ നേരിട്ട് ആശയസംവാദം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.