ആറുവർഷം കാത്തിരുന്ന് കിട്ടിയ കുഞ്ഞും ബന്ധുവും കായലിൽ മരിച്ച നിലയിൽ

മണ്ണഞ്ചേരി: ആറുവർഷം കാത്തിരുന്ന് ലഭിച്ച ഒരു വയസുള്ള കുഞ്ഞിനെയും ബന്ധുവായ വിമുക്തഭടനെയും കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. ആര്യാട് പഞ്ചായത്ത് ഏഴാം വാർഡ് പോത്തശേരിൽ ശിവകൃപയിൽ ഗോപകുമാർ (51), ഗോപകുമാറിന്റെ ഭാര്യ ജ്യോതിലക്ഷ്മിയുടെ സഹോദരൻ യോഗേഷിന്റെയും അശ്വതിയുടെയും ഏകമകൾ മഹാലക്ഷ്മി (ഒന്ന്) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച വൈകീട്ട് ആറരയോടെ ഗോപകുമാർ കുഞ്ഞുമായി പോയതായിരുന്നു. കുഞ്ഞുമായി ഇദ്ദേഹം ബോട്ടുജെട്ടിയിൽ പതിവായി ഇരിക്കാറുണ്ടെന്നു നാട്ടുകാർ പറയുന്നു. രണ്ട് കുടുംബങ്ങളും അടുത്തടുത്താണ് താമസിക്കുന്നത്. നേരം വൈകിയിട്ടും ഇരുവരെയും കാണാതായതോടെ വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഞായറാഴ്ച രാത്രി വീടിനടുത്തുള്ള ചാരംപറമ്പ് ബോട്ടുജെട്ടിക്ക് സമീപം മൃതദേഹങ്ങൾ കണ്ടെത്തിയത്.

യോഗേഷ് – അശ്വതി ദമ്പതികൾക്ക് ആറ് വർഷത്തെ കാത്തിരിപ്പിനു ശേഷം ലഭിച്ച കുഞ്ഞാണു മഹാലക്ഷ്മി. ആലപ്പുഴ എസ്.ഡി കോളജ് ജീവനക്കാരൻ ആണ് യോഗേഷ്.

ഗോപൻ എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. ഗോപന്റെ മക്കൾ: അഭിരാമി, ആദർശ്.

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌ മാർട്ടത്തിന് ശേഷം വീട്ടിലെത്തിച്ച മൃതദേഹങ്ങൾ തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെ സംസ്കരിച്ചു.

Tags:    
News Summary - One year old baby and relative found dead in lake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.