തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് ഒരുവർഷം പിന്നിടുേമ്പാൾ മലപോലെ വന്ന അന്വേഷണം എലിപോലെ. കേന്ദ്ര ഏജൻസികൾ കൊട്ടിഘോഷിച്ച ഒരു ഫലവും അന്വേഷണത്തിലുണ്ടായില്ല. കഴിഞ്ഞ ജൂലൈ അഞ്ചിനാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ യു.എ.ഇ കോൺസുലേറ്റിൻെറ പേരിൽ വന്ന നയതന്ത്ര ബാഗേജിൽനിന്ന് 30 കിലോ സ്വർണം കസ്റ്റംസ് പിടികൂടിയത്.
കോൺസുലേറ്റിലെ മുൻ പി.ആർ.ഒ പി.ആർ. സരിത്തും െഎ.ടി വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന കോൺസുലേറ്റിലെ മുൻ ജീവനക്കാരി സ്വപ്നയും അറസ്റ്റിലായി. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിലേക്ക് അന്വേഷണം എത്തി. സസ്പെൻഷനിലും വൈകാതെ അറസ്റ്റിലുമായി. മുഖ്യമന്ത്രിയുടെ ഒാഫിസിന് കള്ളക്കടത്തിൽ പങ്കുണ്ടെന്ന ആക്ഷേപത്തെ തുടർന്ന് കേന്ദ്ര ഏജൻസികൾ അന്വേഷണത്തിന് കേരളത്തിലേക്ക് പറന്നിറങ്ങി. സംസ്ഥാന സർക്കാറിനെതിരെ രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷവും കേന്ദ്ര സർക്കാറും രംഗത്തിറങ്ങി.
സെക്രേട്ടറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിക്കൽ, ചോദ്യംചെയ്യലുകൾ, തെളിവെടുപ്പ് അങ്ങനെ കാടിളക്കിയുള്ള അന്വേഷണം. മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ, മുൻ മന്ത്രി കെ.ടി. ജലീൽ, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ൻ എന്നിവരെയൊക്കെ കേന്ദ്ര ഏജൻസികൾ തലങ്ങും വിലങ്ങും ചോദ്യംചെയ്തു. സ്വപ്ന സുരേഷ്, എം. ശിവശങ്കർ, സന്ദീപ് നായർ എന്നിവരെയും ഇടനിലക്കാരായി പ്രവർത്തിെച്ചന്ന് സംശയിച്ച ചിലെരയും അറസ്റ്റ് ചെയ്തെതാഴിച്ചാൽ അവകാശപ്പെട്ടതുപോലെ ഒരു വമ്പനെയും അറസ്റ്റ് ചെയ്തതുമില്ല. എൻ.െഎ.എക്കാകെട്ട തീവ്രവാദ ബന്ധം തെളിയിക്കാനുമായില്ല.
നിയമസഭ തെരഞ്ഞെടുപ്പ് വരെ സജീവമായ അന്വേഷണം ഇപ്പോൾ ഇഴയുകയാണ്. കമീഷൻ കൈപ്പറ്റിയെന്ന് ആരോപിക്കപ്പെടുന്ന യു.എ.ഇ മുൻ കോൺസൽ ജനറൽ, അറ്റാഷെ ഉൾപ്പെടെ പ്രമുഖരെയൊന്നും ചോദ്യംചെയ്യാൻ കഴിഞ്ഞിട്ടില്ല. കേന്ദ്ര ഏജൻസികളുടേത് രാഷ്ട്രീയ നാടകമാണെന്ന് സി.പി.എമ്മും സംസ്ഥാന സർക്കാറും ആരോപിച്ചിരുന്നു. അത് ശരിെവക്കുന്ന നിലയിലാണ് അന്വേഷണത്തിെൻറ ഗതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.