തിരുവനന്തപുരം: പുതിയ കെട്ടിടങ്ങൾക്ക് നികുതി നിർണയിക്കാൻ, വില്ലേജ് ഒാഫിസിൽ ഒറ ്റത്തവണ നികുതിയടച്ച രസീത് ഹാജരാക്കണമെന്ന തദ്ദേശഭരണവകുപ്പിെൻറ ഉത്തരവ് ജന ത്തിന് ഇരുട്ടടിയാകുന്നു. കെട്ടിട നിർമാണ പെർമിറ്റ് കിട്ടിയാലുടൻ അതത് പ്രദേശത് തെ വില്ലേജ് ഒാഫിസുകളിൽ അപേക്ഷിച്ച്, നിർമിക്കുന്ന കെട്ടിടത്തിെൻറ വൺടൈം ടാക്സ് അ ടയ്ക്കണമെന്ന ഉത്തരവാണ് ദുരിതമായിരിക്കുന്നത്. നേരത്തേ, നിർമാണം പൂർത്തിയാക്കി തദ്ദേശഭരണ സ്ഥാപനങ്ങൾ കെട്ടിടനമ്പർ നൽകിയശേഷം വൺടൈം ടാക്സ് വില്ലേജ് ഒാഫിസുകളിൽ ഒടുക്കിയാൽ മതിയായിരുന്നു.
കെട്ടിടമുടമക്ക് മറ്റു ബുദ്ധിമുട്ടും ഇല്ലായിരുന്നു. ഏത് തദ്ദേശസ്ഥാപനങ്ങളിൽനിന്ന് കെട്ടിട നമ്പർ ലഭിക്കുന്നുവോ അവിടെനിന്ന് ഒാരോ മാസവും നൽകിയ കെട്ടിടനമ്പറുകളുടെ വിവരം വില്ലേജ് ഒാഫിസ് ഉദ്യോഗസ്ഥർ ശേഖരിച്ചാണ് ഒറ്റത്തവണ കരംപിരിക്കുന്നത്. അതാണ് പുതിയ ഉത്തരവുവഴി മാറ്റിമറിച്ചത്. പുതിയ വ്യവസ്ഥയനുസരിച്ച് കെട്ടിടനിർമാണ പെർമിറ്റ് കിട്ടിയാലുടൻ വില്ലേജ് ഒാഫിസിൽ ഒറ്റത്തവണനികുതിക്ക് അപേക്ഷിക്കണം.
ഉദ്യോഗസ്ഥർ പരിശോധിച്ചശേഷം കരം നിശ്ചയിച്ച് നൽകും. അത് അടച്ച് രസീതുമായി തദ്ദേശ സ്ഥാപനങ്ങളിൽ വീണ്ടും അപേക്ഷിച്ചാലേ കെട്ടിടം പൂർത്തിയാക്കിയ ശേഷം നമ്പർ കിട്ടൂ. ഇത് അഴിമതിക്ക് വഴിതുറക്കുമെന്നും പരാതിയുണ്ട്.
2015ൽ ഇറങ്ങിയ ഉത്തരവ് ഏറെ ചർച്ചയായിരുന്നു. തുടർന്ന് നിയമസഭയിൽവരെ വിഷയം എത്തിയതിെൻറ അടിസ്ഥാനത്തിൽ മരവിപ്പിച്ചു. അതാണിപ്പോൾ പൊടിതട്ടിയെടുത്തത്. പുതിയ പരിഷ്കാരം അറിയാതെ കെട്ടിട നിർമാണം പൂർത്തിയാക്കിയ പലരും വൈദ്യുതിയുടെയും വെള്ളത്തിെൻറയും കണക്ഷൻ എടുക്കാനാകാതെ വലയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.