മലപ്പുറം: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാംനാഥ് കോവിന്ദ് കമ്മിറ്റിയുടേത് തട്ടിക്കൂട്ടിയ റിപ്പോർട്ടാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.
രാംനാഥ് കമ്മിറ്റി ആരെയും വിളിക്കുകയോ അഭിപ്രായം പറയാൻ സമയം നൽകുകയോ ചെയ്തിട്ടില്ല. മറ്റു വിഷയങ്ങളിൽനിന്ന് ശ്രദ്ധതിരിച്ചുവിടാനാണ് ബി.ജെ.പി ശ്രമം. ഈ വിഷയത്തിൽ മുസ്ലിം ലീഗ് പറയേണ്ട ഇടങ്ങളിൽ നിലപാട് പറഞ്ഞിട്ടുണ്ട്.
ലോ കമീഷനിലും തെരഞ്ഞെടുപ്പ് കമീഷനിലും ലീഗ് പ്രതിനിധികൾ എതിർപ്പറിയിച്ചിട്ടുണ്ട്. കോൺഗ്രസടക്കം പ്രധാന ദേശീയ പാർട്ടികൾ ഇത് ഗൗരവമായെടുത്തിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.