ന്യൂഡൽഹി: ഒാഖി ചുഴലിക്കാറ്റിന് ശേഷമുള്ള രക്ഷാപ്രവർത്തനത്തിനായി മനുഷ്യ സാധ്യമായതെല്ലാം സംസ്ഥാന സർക്കാർ ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് കേരളത്തിന് ലഭിച്ചത് നവംബർ 30ന് മാത്രമാണെന്ന് ആവർത്തിച്ച പിണറായി വിജയൻ, നുണ ആവർത്തിക്കുന്നവർ അത് ആവർത്തിച്ച് കൊണ്ടിരിക്കുകയാണെന്നും പറഞ്ഞു.
ചുഴലിക്കാറ്റിനെ കുറിച്ചുള്ള അറിയിപ്പ് ലഭിച്ചശേഷം ഒരു വീഴ്ചയും വരുത്തിയിട്ടില്ല. തുടർന്നും ആവശ്യമായ കാര്യങ്ങൾ െചയ്യാൻ സർക്കാർ ഒരുക്കമാണ്. കേന്ദ്രവും സംസ്ഥാനവും ഏകോപിച്ച് തന്നെയാണ് പ്രവർത്തിക്കുന്നത്. 29ന് ലഭിച്ച വിവരം മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന ഉപദേശ രൂപത്തിലുള്ളതായിരുന്നു. അത് ചില പത്രങ്ങളിൽ ചെറിയ വാർത്തയായും വന്നിരുന്നു. അതിനുമുമ്പ് ഇടവേളയിട്ട് നൽകേണ്ട മുന്നറിയിപ്പുണ്ട്. അത് കേരളത്തിന് നൽകിയിട്ടില്ല. ഇക്കാര്യത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവോയെന്ന ചോദ്യത്തിന് ഏത് മുതലെടുപ്പാണെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
നാവികസേനയും വ്യോമസേനയും കോസ്റ്റ്ഗാർഡും 3800 മണിക്കൂറാണ് രക്ഷാപ്രവർത്തനം നടത്തിയത്. 450 മണിക്കൂറാണ് ഹെലികോപ്ടർ പറന്നത്.
കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ലൈഫ് ജാക്കറ്റ്, വിനിമയ ഉപകരണങ്ങൾ എന്നിവ കരുതണമെന്ന ബോധവത്കരണം ഇനിയും തുടരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.