തിരുവനന്തപുരം: ഒാഖി ദുരന്തത്തിൽ മരിച്ചവർക്ക് സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സഹായം ഡിസംബർ 30, 31 തീയതികളിലായി വിതരണം ചെയ്യാൻ തീരുമാനം.
പൊലീസ് എഫ്.െഎ.ആർ തയാറാക്കി മരണം സ്ഥിരീകരിക്കുകയും മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങിയതുമായ ബന്ധുക്കൾക്കുള്ള ധനസഹായമാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുക. ഡിസംബർ 30ന് സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം നടത്തും. ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം രൂപയാണ് ആദ്യം നൽകുക. ഇൻഷുറൻസ് തുക ആയ 2000 രൂപ പിന്നീട് നൽകും. നൽകുന്ന 20 ലക്ഷം കുടുംബത്തിലെ ആശ്രിതരായ എല്ലാവർക്കും ലഭിക്കത്തക്കവിധം തുല്യ വിഹിതങ്ങളായാണ് നൽകുക.
വിധവയായ ഭാര്യ, ചെറിയ മക്കൾ, വിവാഹപ്രായമെത്തിയ പെൺകുട്ടികൾ, വൃദ്ധരായ മാതാപിതാക്കൾ എല്ലാവരെയും പരിഗണിച്ചാവും വിഹിതം തീരുമാനിക്കുക. ചെറിയ മക്കൾക്കും വിവാഹപ്രായമെത്തിയ പെൺകുട്ടികൾക്കുമുള്ളത് ബാങ്ക് നിക്ഷേപമായി നൽകും. ആവശ്യമായ സമയത്ത് തുക പിൻവലിക്കാം.
അതുവരെ അർഹരായവർക്ക് നിക്ഷേപ തുകയുടെ പലിശ ലഭിക്കും. ധനസഹായ വിതരണത്തിന് മുന്നോടിയായി പൂർത്തിയാക്കേണ്ട നടപടി റവന്യൂ വകുപ്പിെൻറ നേതൃത്വത്തിൽ നടന്നുവരികയാണ്. ഒാഖി ദുരന്തത്തിൽ ആകെ 74 മരണം ആണ് ഇതുവരെ സ്ഥിരീകരിച്ചത്.
അതിൽ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത്. തിരുവനന്തപുരത്ത് മരിച്ച 28 പേരിൽ മൂന്ന് മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനുണ്ട്. നഷ്ടപരിഹാര വിതരണത്തിന് മുന്നോടിയായി അർഹരായവരുടെ കൈകളിലേക്ക് സഹായം എത്തിക്കാൻവേണ്ടിയുള്ള ശ്രമത്തിലാണ് സർക്കാർ സംവിധാനങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. ആശ്രിതർക്ക് സർക്കാർ വകുപ്പിൽ ജോലി നൽകുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ടെങ്കിലും അതിന് ഒേട്ടറെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ളതിനാൽ കാലതാമസം വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.