കൊച്ചി: ഒാഖി ചുഴലിക്കാറ്റ് മുന്നറിയിപ്പുണ്ടായിട്ടും സുരക്ഷാസംവിധാനങ്ങളൊരുക്കുന്നതിൽ വീഴ്ചവരുത്തിയ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കെതിരെ നടപടി ആവശ്യപ്പെടുന്ന ഹരജി ഹൈകോടതി തള്ളി. കേന്ദ്ര കാലാവസ്ഥ പഠനവിഭാഗം നൽകിയ മുന്നറിയിപ്പ് വേണ്ടരീതിയിൽ പരിഗണിക്കാതിരുന്നതിനാൽ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് ജീവനും സ്വത്തും നഷ്ടപ്പെട്ടതായി കാണിച്ച് തൃശൂർ ആസ്ഥാനമായ മലയാളവേദി പ്രസിഡൻറ് ജോർജ് വട്ടുകുളം നൽകിയ ഹരജിയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച് തള്ളിയത്.
ഒാഖി കേരളതീരത്ത് എത്തുന്ന വിവരം അറിയിക്കുന്നതിൽ ദുരന്തനിവാരണ അതോറിറ്റിക്കുണ്ടായ വീഴ്ച ഏറ്റവുമധികം ബാധിച്ചത് മത്സ്യത്തൊഴിലാളികളെയാണെന്ന് ഹരജിയിൽ പറഞ്ഞു. സൂനാമി ദുരന്തത്തിന് സമാനസാഹചര്യമാണ് ഇതുമൂലം ഉണ്ടായത്. ബോട്ടുകൾ ദുരന്തത്തിൽപെട്ടാൽ വിവരം ഹാർബറിൽ അറിയുകയും മത്സ്യത്തൊഴിലാളികളെ തീരരക്ഷാസേനയുടെ സഹായത്തോടെ രക്ഷിക്കാനും കഴിയുന്ന ബോട്ടിൽ ഘടിപ്പിക്കാനാവുന്ന മുന്നറിയിപ്പ് സംവിധാനം ഐ.എസ്.ആർ.ഒ വികസിപ്പിച്ചിരുന്നു. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ഈ സംവിധാനത്തിന് വേണ്ടത്ര പ്രചാരണം നൽകിയില്ല. മുന്നറിയിപ്പ് നൽകുന്ന കാര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് വലിയ വീഴ്ചയാണുണ്ടായത്. ഇൗ സാഹചര്യത്തിൽ നടപടി വേണമെന്നായിരുന്നു ഹരജിക്കാരെൻറ ആവശ്യം.
ഹരജിയിലെ ആരോപണങ്ങൾ തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് കോടതി പറഞ്ഞു. ദുരന്തനിവാരണ സംവിധാനത്തിെൻറ പാളിച്ചയും മത്സ്യത്തൊഴിലാളികളുടെ ദുരിതവും മറ്റുമായി ബന്ധപ്പെട്ട് പരാതികളുണ്ടെങ്കിൽ ആദ്യം സർക്കാറിനേയോ ബന്ധപ്പെട്ട അധികൃതരേയോ ആണ് അറിയിക്കേണ്ടിയിരുന്നത്. പരാതിയിൽ നടപടിയെടുക്കേണ്ട ബാധ്യതയിൽ അധികൃതർ പരാജയപ്പെട്ടാൽ മാത്രമേ കോടതിയെ സമീപിക്കാനാവൂ. ഇൗ നടപടികൾ ഉണ്ടായിട്ടിെല്ലന്ന് വ്യക്തമാക്കിയാണ് ഹരജി തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.