ഓച്ചിറ: ഓച്ചിറയില്‍നിന്ന് കടത്തിക്കൊണ്ടുപോയ രാജസ്ഥാനി പെണ്‍കുട്ടിയെയും പ്രതിയാ യ യുവാവിനെയും പൊലീസ് വ്യാഴാഴ്ച ഉച്ചയോടെ ഓച്ചിറ സ്റ്റേഷനിൽ എത്തിക്കും. അന്വേഷണസംഘ ം പോയ സ്വകാര്യ വാഹനത്തിലാണ് ഇവരുടെ യാത്ര. അന്വേഷണ ഉദ്യോഗസ്ഥർ അനുഗമിക്കുന്നുണ്ട്. ന ാട്ടില്‍ എത്തിയാലുടന്‍ പെണ്‍കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കും. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടോയെന്ന പരിശോധനയാണ് പ്രധാനം.
പെണ്‍കുട്ടിയുടെ പ്രായത്തെ ആശ്രയിച്ചാവും കേസിെൻറ ഭാവി. പെണ്‍കുട്ടിക്ക് 15 വയസ്സുമാത്രമാെണന്നാണ് പിതാവ് പറയുന്നത്. പിതാവ് പൊലീസിൽ ഹാജരാക്കിയ രേഖകളനുസരിച്ച് പെൺകുട്ടിക്ക് പ്രായപൂർത്തി ആയിട്ടില്ലെന്നാണ് സൂചന. എന്നാൽ, 18 വയസ്സ് പൂര്‍ത്തിയായെന്നും ആധാർ കാർഡുെണ്ടന്നുമാണ് യുവാവിെൻറ അവകാശവാദം. ആധാർ കാർഡ് വയസ്സ് തെളിയിക്കാനുള്ള രേഖയായി കോടതി സ്വീകരിക്കിെല്ലന്നാണ് പൊലീസ് പറയുന്നത്. തർക്കം തുടർന്നാൽ, വൈദ്യപരിശേധന നടത്തി വയസ്സ് തെളിയിക്കാൻ നടപടി സ്വീകരിക്കും.
പോക്സോ ചുമത്തിയ കേസായതിനാൽ കരുതലോടെയാണ് പൊലീസ് നീക്കം. ഇരുവരും പ്രണയിച്ച് ഒളിച്ചോടിയതാെണന്ന് യുവാവ് പറയുന്നുെണ്ടങ്കിലും ക്രിമിനൽ കേസിലെ പ്രതികളുടെ സഹായം തേടിയതാണ് കേസിനെ വഴിത്തിരിവിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.