കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിെൻറ വേദി സാക്ഷ്യം വഹിച്ചത് നിര്‍ണായക നിമിഷങ്ങള്‍ക്ക്. സന്തോഷവും കണ്ണീരും പ്രതീക്ഷയും നിരാശയും കൂടിച്ചേര്‍ന്ന സമ്മിശ്ര നിമിഷങ്ങളിലൂടെയാണ് സമരത്തിെൻറ 13ാം ദിനം കടന്നുപോയത്. ഫ്രാങ്കോയുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് ചാനലുകളിൽ എഴുതിക്കാണിച്ചത് മുതൽ സമരപ്പന്തലിലേക്ക് ആളുകളുടെ ഒഴുക്കായിരുന്നു.
അതിനിടെ വൈകുന്നേരം 4.12 ഓടെ ഫ്രാങ്കോയെ സ്ഥാനങ്ങളിൽനിന്ന് താൽക്കാലികമായി മാറ്റിയ വാർത്ത എത്തി. ഇത് സന്തോഷവും കണ്ണീരും സമ്മാനിച്ചപ്പോള്‍ അറസ്റ്റുണ്ടാകില്ലെന്ന അറിയിപ്പ് രോഷത്തിനും നിരാശക്കും വഴിെവച്ചു. വികാര നിർഭരമായാണ് കന്യാസ്ത്രീകൾ ബിഷപ്പിെൻറ സ്ഥാനചലനത്തെക്കുറിച്ച് പ്രതികരിച്ചത്. നീതിയുടെ ആദ്യ വിജയമാണ് ഇതെന്ന് സിസ്റ്റർ അനുപമ പ്രതികരിച്ചു. ഇത്രയേറെ പിന്തുണ ലഭിക്കുമെന്ന് സ്വപ്നത്തിൽ പോലും ഞങ്ങൾ കരുതിയിരുന്നില്ല. ഓരോ ദിവസവും സമരത്തിെൻറ പുരോഗതിയിൽ മഠത്തിലെ കന്യാസ്ത്രീ സന്തോഷവതിയാണെന്നും അവർ അറിയിച്ചു.
വൈകുന്നേരം നാലുവരെ കാത്തിരുന്നിട്ടും അനുകൂല വാര്ത്തകളുണ്ടായില്ലെങ്കിലും ശുഭപ്രതീക്ഷയിലാണ് കന്യാസ്ത്രീകള്‍ കുറവിലങ്ങാട് മഠത്തിലേക്ക് മടങ്ങിയത്. സമരവേദിയില്‍ സേവ് ഒൗവര്‍ സിസ്റ്റേഴ്സ് ഭാരവാഹികളും പിന്തുണ പ്രഖ്യാപിച്ചെത്തിയവരും കാത്തിരിപ്പ് തുടര്‍ന്നെങ്കിലും അറസ്റ്റുണ്ടാകില്ലെന്ന് അറിയിപ്പ് ലഭിച്ചതോടെ നിരാശ ബാക്കിയായി. സമരത്തെ അവഗണിച്ച പ്രതിപക്ഷ നിലപാടിൽ സേവ് ഒൗവര്‍ സിസ്റ്റേഴ്സ് സമരസമിതി പ്രതിഷേധം രേഖപ്പെടുത്തി. ഉത്തരവാദിത്തമുള്ള പ്രതിപക്ഷമെന്ന നിലയില്‍ സമരത്തെ പിന്തുണയ്ക്കേണ്ടത് യു.ഡി.എഫിെൻറ ബാധ്യതയാണെന്ന് സമരസമിതി കണ്‍വീനര്‍ ഫാ. അഗസ്റ്റിന് വട്ടോളി പറഞ്ഞു. ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കളെ പേരെടുത്ത് പറഞ്ഞായിരുന്നു വിമര്‍ശനം.
അതേസമയം മൂന്ന് ദിവസമായി സമരവേദിയില്‍ എഴുത്തുകാരി പി. ഗീത നടത്തുന്ന നിരാഹാര സമരം ഇന്നലെയും തുടര്‍ന്നു. വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരാണ് ഇന്നലെയും സമരപ്പന്തലിലെത്തി കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. വി.എസ്. അച്യുതാനന്ദെൻറ സെക്രട്ടറിയായിരുന്ന ഷാജഹാന്, എഴുത്തുകാരനായ സി.ആര്. പരമേശ്വരന്, സി. മധുസൂദനന്, കെ.കെ. രമ, കൊല്ലം സ്വദേശിനി സുധ സോളമന്, മാനന്തവാടിയില്‍ നിന്നെത്തിയ സിസ്റ്റര്‍ ലൂസി തുടങ്ങിയവര്‍ പിന്തുണ പ്രഖ്യാപിച്ച് സംസാരിച്ചു.
സഭയ്ക്കെതിരെയുള്ള സമരമാണെന്ന് ആരോപിച്ച് കോട്ടയം സ്വദേശി ജേക്കബ് സമരവേദിയില്‍ പ്രതിഷേധവുമായെത്തിയത് നേരിയ സംഘർഷത്തിന് വഴിെവച്ചു. പിന്നീട് പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.