കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്ന് കാട്ടി പീഡനത്തിനിരയായ കന്യാസ്ത്രീ നൽകിയ പരാതിയിൽ ജലന്ധ ർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് പൊലീസ് സമൻസ് അയച്ചു. കുറിവിലങ്ങാട് പൊലീസ് ജലന്ധറിലെത്തിയാൽ ഫ്രാങ്ക ോക്ക് സമൻസ് കൈമാറിയത്. ഫ്രാങ്കോ മുളക്കൽ നവംബർ 11 ന് കോട്ടയം ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാകണമെന്നാണ് സമൻസിലുള്ളത്.
ബിഷപ്പ് ഫ്രാങ്കോ മുളക്കൽ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്നും ഭീഷണിപ്പെടുത്തുന്നുവെന്നും ചൂണ്ടിക്കാട്ടി ഇരയാക്കപ്പെട്ട കന്യാസ്ത്രീ ദേശീയ വനിതാ കമീഷനും സംസ്ഥാന വനിതാ കമീഷനും പരാതി നല്‍കിയിരുന്നു. അനുയായികളിലൂടെ യൂട്യൂബ് ചാനലുകളുണ്ടാക്കി ഫ്രാങ്കോ മുളക്കല്‍ അപമാനിക്കുന്നു. ഇരയായ തന്നെ തിരിച്ചറിയുന്ന തരത്തിലുള്ള ചിത്രങ്ങൾ ഉപയോഗിക്കുന്നതായും കന്യാസ്ത്രീ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഫ്രാങ്കോ മുളക്കലിന്‍റെ തന്നെ നേതൃത്വത്തിൽ ആരംഭിച്ച യുട്യൂബ് ചാനലാണ് ക്രിസ്റ്റ്യൻ ടൈംസ്. ഈ ചാനലിനെതിരെ കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടയിൽ വീണ്ടും ഇരയെ സമൂഹമാധ്യമത്തിൽ തിരിച്ചറിയുന്നതിനിടയാക്കുന്ന തരത്തിലും അപകീർത്തിപ്പെടുത്തുന്ന വിധത്തിലും വീഡിയോകൾ ഇറക്കുന്നുവെന്നാണ് പരാതി.
കന്യാസ്ത്രീയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഇതുവരെ എട്ട് അനുബന്ധ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസ് രജിസ്റ്റർ ചെയ്ത ശേഷം ഇരയാക്കപ്പെട്ട കന്യാസ്ത്രീയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും അപമാനിക്കുവാനും ശ്രമിച്ചവർക്കെതിരെയും കേസ് നല്‍കിയിട്ടുണ്ട്. എന്നാൽ ഒരു കേസിലും ഇതുവരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.