െകാച്ചി: വരാപ്പുഴയിൽ ശ്രീജിത് അറസ്റ്റിലായ സമയത്ത് പറവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്േട്രാറ്റായിരുന്ന എം. സ്മിതക്ക് ഞാറക്കലേക്ക് സ്ഥലം മാറ്റം. ഞാറക്കൽ മജിസ്ട്രേറ്റായിരുന്ന രാമു രമേശ് ചന്ദ്രബാനുവിന് പകരമാണ് സ്മിതയുടെ നിയമനം.
ശ്രീജിത്തിനെ കോടതിയിൽ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട് യഥാസമയം ജുഡീഷ്യൽ തീരുമാനമെടുക്കുന്നതിൽ മജിസ്ട്രേറ്റിന് വീഴ്ച സംഭവിച്ചുവെന്ന് ആലുവ റൂറൽ എസ്.പി പരാതി നൽകിയിരുന്നു. എന്നാൽ, പരാതിയെ തുടർന്നല്ല സ്മിതയെ സ്ഥലം മാറ്റിയതെന്ന് സബോർഡിനേറ്റ് ജുഡിഷ്യൽ രജിസ്ട്രാർ കെ. ഹരിപാൽ വ്യക്തമാക്കി.
ഇരുവരും പരസ്പരമുള്ള ധാരണ പ്രകാരം സ്ഥലം മാറ്റത്തിന് നൽകിയ അപേക്ഷയിൽ ഒരാഴ്ച മുമ്പു തന്നെ സ്മിതയുടെ സ്ഥലം മാറ്റത്തിന് അനുമതി നൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
സ്മിതക്ക് പകരം പറവൂർ കോടതിയിലെ മറ്റൊരു മജിസ്ട്രേട്ട് സുമി ചന്ദ്രന് അധിക ചുമതല നൽകിയിട്ടുണ്ട്. വരാപ്പുഴ കസ്റ്റഡി കൊലക്കേസിൽ അറസ്റ്റിലായ പൊലീസുകാരെ ഈ കോടതിയിലാവും ഹാജരാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.