വെള്ളിമാടുകുന്ന്: വള്ളത്ത് ചേന്ദംകണ്ടി ജമീലക്ക് 76 വയസ്സിനിടക്കുള്ള റമദാൻ ഒാർമകൾ ഏറെയാണ്. പ്രദേശത്തെ അറിയപ്പെടുന്ന ജന്മിയുടെ മകൾ, ആഘോഷങ്ങൾക്കൊന്നും കുറവുവരുത്താതെ കെേങ്കമമാക്കാൻ മനസ്സുള്ള ഉപ്പയും ഉമ്മയും.
കോഴിക്കോട് പണിക്കർ റോഡിലെ എളമ്പിലാട്ട് സൈക്കിൾ മമ്മുവിെൻയും ആസറാബിയുടെയും മകളാണ് ജമീല. പ്രദേശത്ത് സൈക്കിൾ ആദ്യം വാങ്ങിയ ആൾ എന്നനിലക്കായിരുന്നു പിതാവ് സൈക്കിൾ മമ്മു എന്നറിയപ്പെട്ടത്. പൗരപ്രമുഖനും നാട്ടുമധ്യസ്ഥനുമായ മമ്മുവിെൻറ വീട്ടിൽ നോമ്പുകാലത്ത് സ്ത്രീകൾക്ക് മാത്രമായി തറാവീഹ് നമസ്കാരം നടത്തിയിരുന്നത് അക്കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട കാര്യമായിരുന്നു. പ്രദേശത്തുനിന്ന് ഏറെപേർ നമസ്കാരത്തിനെത്തിയിരുന്നു. 13ാം വയസ്സിലായിരുന്നു ജമീലയുടെ വിവാഹം. വിവാഹശേഷം ഭർത്താവ് ഹസൻകോയയായിരുന്നു നമസ്കാരത്തിന് േനതൃത്വം കൊടുക്കുക.
ദാനധർമങ്ങളിൽ നിറഞ്ഞുനിന്നതിനാൽ പ്രദേശത്ത് ആസറാബിയെ അറിയാത്ത ആളുകൾ കുറവായിരുന്നു. വിധവകെള വിളിച്ച് േനാമ്പുതുറപ്പിക്കുന്നതായിരുന്നു ഉമ്മക്ക് ഏറ്റവും സന്തോഷം നൽകിയ കാര്യമെന്ന് ജമീല ഒാർക്കുന്നു. സ്ത്രീകൾ പ്രാർഥിച്ചു മടങ്ങുന്നത് ഉമ്മക്ക് വലിയ കാര്യമായിരുന്നു. പ്രദേശത്തെ പാവപ്പെട്ടവരായവർക്ക് ഏറെ കരുതൽ കിട്ടിയ കാലമായിരുന്നു റമദാൻ.അന്ന് മെച്ചപ്പെട്ട നിലയിലായിരുന്നതിനാൽ തെൻറ കുടുംബവും ഏറെ സഹായങ്ങൾ ചെയ്തിരുെന്നന്ന് ജമീല പറയുന്നു.
നോമ്പുകാലത്ത് ചാക്കിൽനിന്ന് അരി കോരി തുണിയിൽ കെട്ടി സമീപത്തെ വീടുകളിൽ വിതരണംചെയ്യുന്നതിന് ജമീലയെയാണ് ആസറാബി നിയോഗിക്കുക. അരിയോടൊപ്പം തേങ്ങയും മുളകും ഉണ്ടാകും. േനാമ്പിെൻറ 27ാംദിവസം വീട്ടിൽ വിശാലമായ േനാമ്പുതുറയാണ്. പെണ്ണുങ്ങളൊന്നും പരിഷ്കാരികളായിട്ടില്ലാത്ത അക്കാലത്ത് വീട്ടിലെ േനാമ്പുതുറക്ക്, സമീപത്തെ മുപ്പതിലധികം സ്ത്രീകൾ ഉണ്ടാകും. പത്തിരിയും ഇറച്ചിക്കൂട്ടാനും പ്രധാനം. ഇന്നത്തെപ്പോലെ ഒന്നും അനാവശ്യമായി ഉണ്ടായിരുന്നില്ല.
ജാതിയും മതവുമൊന്നും നോക്കാതെയാണ് ആളുകളെ ക്ഷണിക്കുന്നത്. ദാനത്തിൽ സേന്താഷം കണ്ടെത്തിയ ഉമ്മയും ഉപ്പയും നാലേക്കറോളം ഭൂമി പാവപ്പെട്ടവർക്ക് കൊടുത്തു. േനാമ്പുതുറക്ക് ഏറെ ആളുകളുണ്ടാകുന്നതിനാൽ തെൻറ ചെറിയ ആറു മക്കളെ അടുത്തുള്ള വീട്ടുകാർ കൊണ്ടുപോയി കളിപ്പിക്കുമായിരുെന്നന്ന് ജമീല പറയുന്നു. വിശക്കുന്നവർക്ക് കയറിവരാൻ േതാന്നിപ്പിക്കുന്ന പെരുമാറ്റമായിരുന്നു ഇൗ കുടുംബത്തിേൻറതെന്നാണ് പൊതുവെ അഭിപ്രായം. ഡ്രഗ് ഇൻസ്പെക്ടേഴ്സ് ഒാഫിസിലെ ക്ലർക്കായിരുന്നു ഭർത്താവ് പരേതനായ ഹസൻകോയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.