തിരുവനന്തപുരം: പ്രളയക്കെടുതിയെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ തുടങ്ങിയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പകർച്ച വ്യാധികൾ തടയുന്നതിന് കൂടുതൽ ശ്രദ്ധ നൽകും. ഏതെങ്കിലും തരത്തിലുള്ള പകർച്ച വ്യാധികൾ റിപ്പോർട്ട് ചെയ്താൽ അത് പടരുന്നത് തടയാൻ താലൂക്ക് ആശുപത്രി തലത്തിൽ െഎസോലേഷൻ വാർഡുകൾ തുടങ്ങാൻ നിർദേശം നൽകിയിട്ടുണ്ട്. റിലീഫ് ക്യാമ്പുകളിൽ കഴിയുന്ന ഡയാലിസിസ്, കാൻസർ രോഗികൾക്ക് ബന്ധപ്പെട്ട ആശുപത്രികളിൽ ചികിത്സ ഉറപ്പു വരുത്തുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ദുരിതാശ്വാസ ക്യാമ്പുകളിലെല്ലാം മെഡിക്കർ ഒാഫീസർമാരുടെ സേവനമുണ്ട്. ക്യാമ്പുകളിൽ ചികിത്സിക്കാൻ കഴിയാത്ത രോഗികളെ ഉയർന്ന ആശുപത്രിയിലേക്ക് റെഫർ ചെയ്യും. ക്യാമ്പുകളുടെയും അവിടുത്തെ അംഗങ്ങളുടെയും എണ്ണം വളരെ കൂടുതലാണ്. അതിനാൽ സർക്കാർ സംവിധാനങ്ങളെ മാത്രമല്ല, സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും സേവനവും ആംബുലൻസ് വാഹനങ്ങളുടെ സേവനം ആവശ്യമാണ്. പല സംസ്ഥാനങ്ങളിൽ നിന്നുമായി സേവന സന്നദ്ധതയുള്ള നിരവധി ഡോക്ടർമാർ എത്തിയിട്ടുണ്ട്. ആരോഗ്യപരിപാലനത്തിൽ നോഡൽ ഒാഫീസർമാർക്കാണ് ജില്ലകളുടെ ചുമതല. പ്രളയ ബാധിത മേഖലകളെ മൂന്നായി തിരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
നിലവിൽ മരുന്നുകൾക്ക് ക്ഷാമമില്ല. ഏതെങ്കിലും ക്യാമ്പുകളിൽ ക്ഷാമം ഉണ്ടെങ്കിൽ അതാതു ക്യാമ്പുകൾ ജില്ലാ നോഡൽ ഒാഫീസർ വഴി ബന്ധപ്പെട്ട് മരുന്നുകൾ ഉറപ്പുവരുത്തണം. ആവശ്യത്തിന് മരുന്നില്ലെന്ന് സോഷ്യൽമീഡിയിൽ പ്രചരിപ്പിക്കുന്നതിനു പകരം ആരോഗ്യവകുപ്പിെൻറ കൺട്രോൾ സെല്ലിലേക്ക് വിളിച്ചാൽ ആവശ്യമായ മരുന്നുകൾ ഉടൻ എത്തിക്കുന്നതാണ്.
പ്രളയബാധിത മേഖലകളിൽ കുടിക്കാനായി ശുദ്ധജലം ഉറപ്പു വരുത്തും. ആരോഗ്യജാഗ്രതയുടെ ഭാഗമായി നേരത്തെ വാർഡ് തലത്തിൽ രൂപപ്പെടുത്തിയിരുന്ന ഹെൽത്ത് കമ്മറ്റി പുനഃരുജ്ജീവിപ്പിക്കും. േക്ലാറിനേഷനായി 100 വീടിന് ഒരു ടീം എന്നരീതിയിൽ സേവന സംഘമുണ്ടാകും. 20 വീടിന് ഒരു സ്ക്വാഡ് എന്ന രീതിയിൽ െഹൽത്ത് കമ്മറ്റികളെ വീണ്ടും പ്രവർത്തന സജ്ജമാക്കും. വെള്ളക്കെട്ടിനൊപ്പം ഒഴുകി വന്ന മാലിന്യങ്ങളും അവശിഷ്ടങ്ങളും നിർമാർജനം ചെയ്യാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. േക്ലാറിനേഷനും അണുവിമുക്ത നടപടികളും ആരംഭിച്ചതായും മന്ത്രി അറിയിച്ചു.
പലയിടത്തും ആശുപത്രികളും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും വെള്ളം കയറി നശിച്ചിട്ടുണ്ട്. അത് പുനർനിർമിക്കാൻ വൈകുമെന്നതിനാൽ താൽക്കാലിക ഹെൽത്ത് സെൻററുകൾ പ്രവർത്തിക്കും. പ്രളയത്തിനുശേഷം പകർച്ചവ്യാധികളും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും കെ.കെ ശൈലജ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.